മധുര: പൊങ്കൽ ഉത്സവങ്ങളുടെ ഭാഗമായി തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ നടന്ന ജല്ലിക്കെട്ട് മത്സരങ്ങളിൽ മൂന്നുപേർ മരിച്ചു.
സിരവയലിൽ ജെല്ലിക്കെട്ടു മത്സരം കാണാനെത്തിയവരാണു കാളയുടെ കുത്തേറ്റു മരിച്ചത്. തിരുച്ചിറപ്പള്ളി ആവരങ്ങാട്ട് നടന്ന മത്സരത്തിനിടെ കാളയുടെ അടിയിൽപെട്ട് ഒരാൾ മരിച്ചു. ഇതോടെ തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിൽ മരിച്ചവരുടെ എണ്ണം നാലായി. ചൊവ്വാഴ്ച പാലമേട്ടിൽ ജെല്ലിക്കെട്ടു കാണാനെത്തിയ 19 വയസുകാരൻ കാളയുടെ കുത്തേറ്റു മരിച്ചിരുന്നു. അലങ്കനല്ലൂർ ജെല്ലിക്കെട്ടിൽ 25 പേർക്കാണു പരിക്കേറ്റത്.
മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയാണ് അലങ്കനല്ലൂരിൽ മത്സരം ഉദ്ഘാടനം ചെയ്തത്. 1100 കാളകളും 1500 മത്സരാർഥികളുമാണ് ജെല്ലിക്കെട്ടിൽ പങ്കെടുത്തത്. ജെല്ലിക്കെട്ട് നടത്താൻ ഒരു സ്ഥിരം വേദി അലങ്കനല്ലൂരിൽ ഒരുക്കുമെന്ന് ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം പറഞ്ഞു. മത്സരവിജയികൾക്കു സ്വർണനാണയങ്ങളും ഗൃഹോപകരണങ്ങളും വിതരണം ചെയ്തു.
സിരവയലിൽ ജെല്ലിക്കെട്ടു മത്സരം കാണാനെത്തിയവരാണു കാളയുടെ കുത്തേറ്റു മരിച്ചത്. തിരുച്ചിറപ്പള്ളി ആവരങ്ങാട്ട് നടന്ന മത്സരത്തിനിടെ കാളയുടെ അടിയിൽപെട്ട് ഒരാൾ മരിച്ചു. ഇതോടെ തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിൽ മരിച്ചവരുടെ എണ്ണം നാലായി. ചൊവ്വാഴ്ച പാലമേട്ടിൽ ജെല്ലിക്കെട്ടു കാണാനെത്തിയ 19 വയസുകാരൻ കാളയുടെ കുത്തേറ്റു മരിച്ചിരുന്നു. അലങ്കനല്ലൂർ ജെല്ലിക്കെട്ടിൽ 25 പേർക്കാണു പരിക്കേറ്റത്.
മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയാണ് അലങ്കനല്ലൂരിൽ മത്സരം ഉദ്ഘാടനം ചെയ്തത്. 1100 കാളകളും 1500 മത്സരാർഥികളുമാണ് ജെല്ലിക്കെട്ടിൽ പങ്കെടുത്തത്. ജെല്ലിക്കെട്ട് നടത്താൻ ഒരു സ്ഥിരം വേദി അലങ്കനല്ലൂരിൽ ഒരുക്കുമെന്ന് ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം പറഞ്ഞു. മത്സരവിജയികൾക്കു സ്വർണനാണയങ്ങളും ഗൃഹോപകരണങ്ങളും വിതരണം ചെയ്തു.