ന്യൂഡൽഹി: റെയിൽവേ ഹോട്ടലുകൾക്ക് അനുമതി നല്കിയതുമായി ബന്ധപ്പെട്ട് ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിന്റെ മരുമകൻ രാഹുൽ യാദവിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. ഭാര്യാമാതാവായ റാബ്റി ദേവിക്ക് രാഹുൽ പണം കൈമാറിയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ലാലു കുടുംബത്തെ വീണ്ടും കുഴപ്പത്തിലാക്കിയത്. ലാലുവിന്റെ നാലാമത്തെ മകൾ രാഗിണിയുടെ ഭർത്താവാണു രാഹുൽ. ഇന്നു രാവിലെ എൻഫോഴ്സ്മെന്റ് അന്വേഷണ ഉദ്യോഗസ്ഥർ മുന്പാകെ ഹാജരാകണമെന്നാണു സമൻസിലെ നിർദേശം.
ഒരു കന്പനിയുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടു കേസിൽ ലാലുവിന്റെ മകൾ മിസ ഭാരതിയുടെ ഭർത്താവ് ശൈലേശ് കുമാറിന്റെ ബന്ധവും എൻഫോഴ്സമെന്റ് അന്വേഷിച്ചുവരികയാണ്. മിശാലി പാക്കേഴ്സ് ആൻഡ് പ്രിന്റേഴ്സ് ലിമിറ്റഡ് എന്ന കന്പനിയുമായി ആർജെഡി രാജ്യസഭാംഗമായ മിസയ്ക്കും ശൈലേഷ് കുമാറിനും ബന്ധമുണ്ടെന്നാണു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. കേസിൽ റാബ്റി ദേവിയെയും മകനെയും നേരത്തേ ചോദ്യം ചെയ്തിരുന്നു.
ഒരു കന്പനിയുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടു കേസിൽ ലാലുവിന്റെ മകൾ മിസ ഭാരതിയുടെ ഭർത്താവ് ശൈലേശ് കുമാറിന്റെ ബന്ധവും എൻഫോഴ്സമെന്റ് അന്വേഷിച്ചുവരികയാണ്. മിശാലി പാക്കേഴ്സ് ആൻഡ് പ്രിന്റേഴ്സ് ലിമിറ്റഡ് എന്ന കന്പനിയുമായി ആർജെഡി രാജ്യസഭാംഗമായ മിസയ്ക്കും ശൈലേഷ് കുമാറിനും ബന്ധമുണ്ടെന്നാണു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. കേസിൽ റാബ്റി ദേവിയെയും മകനെയും നേരത്തേ ചോദ്യം ചെയ്തിരുന്നു.