സ്ട്രാസ്ബുർഗ്: യൂറോപ്യൻ യൂണിയനിൽനിന്നു വേർപെടാനുള്ള(ബ്രെക്സിറ്റ്) തീരുമാനം പുനപ്പരിശോധിക്കാൻ ബ്രിട്ടീഷ് ജനതയോട് യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്ക്. ബ്രെക്സിറ്റിൽ ഉറച്ചുനിൽക്കാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചാൽ എല്ലാവിധ ദൂഷ്യഫലങ്ങളോടെയും മാർച്ചിൽ അതു യാഥാർഥ്യമാവും. മനംമാറ്റത്തിന് ഇനിയും സമയമുണ്ടെന്ന് ഫ്രാൻസിലെ സ്ട്രാസ്ബുർഗിൽ യൂറോപ്യൻ യൂണിയൻ എംപിമാരെ അഭിസംബോധന ചെയ്ത് ടസ്ക് ചൂണ്ടിക്കാട്ടി.
മനസുമാറ്റാൻ ജനാധിപത്യത്തിന് ആവുന്നില്ലെങ്കിൽ അതു ജനാധിപത്യമല്ലെന്ന ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസിന്റെ വാക്കുകൾ ടസ്ക് ഉദ്ധരിച്ചു. ബ്രിട്ടൻ മനംമാറ്റിയാൽ യൂണിയനിൽ തുടരാം. ഇക്കാര്യത്തിൽ തങ്ങൾക്കു തുറന്ന സമീപനമാണുള്ളതെന്നു ടസ്ക് പറഞ്ഞു.
ലണ്ടൻ ഇക്കാര്യം കണക്കിലെടുക്കുമെന്നു കരുതുന്നതായി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഷാൻ ക്ലാവുദ് ജുൻകറും പറഞ്ഞു.
ബ്രെക്സിറ്റ് ചർച്ചകൾ സാവകാശമെങ്കിലും പുരോഗമിക്കുന്നതിനിടയിലാണ് ടസ്കും ജുൻകറും നിലപാടു വ്യക്തമാക്കിയത്. ഇപ്പോഴത്തെ സ്ഥിതിക്ക് 2019 മാർച്ച് 29ന് ബ്രിട്ടൻ 27 അംഗ യൂറോപ്യൻ യൂണിയനിലെ അംഗത്വം ഉപേക്ഷിക്കണം. ഭാവിബന്ധങ്ങൾ സംബന്ധിച്ച് ഇയു-യുകെ ചർച്ചകൾ ഒക്ടോബറിനകം പൂർത്തിയാക്കിയാലേ ഈ സമയക്രമം പാലിക്കാനാവൂ.
ബ്രെക്സിറ്റ് തീരുമാനം അന്തിമമാണെന്നും രണ്ടാമതൊരു ഹിതപരിശോധന നടത്തില്ലന്നും അടുത്തയിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ വ്യക്തമാക്കിയിരുന്നു.
മനസുമാറ്റാൻ ജനാധിപത്യത്തിന് ആവുന്നില്ലെങ്കിൽ അതു ജനാധിപത്യമല്ലെന്ന ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസിന്റെ വാക്കുകൾ ടസ്ക് ഉദ്ധരിച്ചു. ബ്രിട്ടൻ മനംമാറ്റിയാൽ യൂണിയനിൽ തുടരാം. ഇക്കാര്യത്തിൽ തങ്ങൾക്കു തുറന്ന സമീപനമാണുള്ളതെന്നു ടസ്ക് പറഞ്ഞു.
ലണ്ടൻ ഇക്കാര്യം കണക്കിലെടുക്കുമെന്നു കരുതുന്നതായി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഷാൻ ക്ലാവുദ് ജുൻകറും പറഞ്ഞു.
ബ്രെക്സിറ്റ് ചർച്ചകൾ സാവകാശമെങ്കിലും പുരോഗമിക്കുന്നതിനിടയിലാണ് ടസ്കും ജുൻകറും നിലപാടു വ്യക്തമാക്കിയത്. ഇപ്പോഴത്തെ സ്ഥിതിക്ക് 2019 മാർച്ച് 29ന് ബ്രിട്ടൻ 27 അംഗ യൂറോപ്യൻ യൂണിയനിലെ അംഗത്വം ഉപേക്ഷിക്കണം. ഭാവിബന്ധങ്ങൾ സംബന്ധിച്ച് ഇയു-യുകെ ചർച്ചകൾ ഒക്ടോബറിനകം പൂർത്തിയാക്കിയാലേ ഈ സമയക്രമം പാലിക്കാനാവൂ.
ബ്രെക്സിറ്റ് തീരുമാനം അന്തിമമാണെന്നും രണ്ടാമതൊരു ഹിതപരിശോധന നടത്തില്ലന്നും അടുത്തയിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ വ്യക്തമാക്കിയിരുന്നു.