ടോക്കിയോ: ഹവായിക്കു പിന്നാലെ ജപ്പാനും മിസൈൽ ഭീഷണിയിൽ വിറച്ചു. തെറ്റായ മുന്നറിയിപ്പു തന്നെ കാരണം. ജപ്പാനെ ലക്ഷ്യമാക്കി ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവെന്നായിരുന്നു മുന്നറിയിപ്പ്. എൻഎച്ച്കെ ന്യൂസ് ചാനൽ നൽകിയ മുന്നറിയിപ്പ് മിനിറ്റുകൾക്കകം പിൻവലിച്ചു.
ശനിയാഴ്ച അമേരിക്കയിലെ ഹവായി സംസ്ഥാനത്ത് ഇത്തരമൊരു മുന്നറിയിപ്പ് ലഭിച്ചത് സന്പൂർണ അരാജകത്വം സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ സമാനസംഭവം ജപ്പാനിലും ആവർത്തിച്ചത്. ആളുകൾ ഉടൻ സുരക്ഷിതസ്ഥാനം കണ്ടെത്തണമെന്ന് എൻഎച്ച്കെ ടെലിവിഷനിൽ നല്കിയ ടെക്സ്റ്റ് മുന്നറിയിപ്പിൽ നിർദേശിച്ചു.
ഉത്തരകൊറിയയുടെ മിസൈൽ ഭീഷണി നിലനിൽക്കേ, ടെലിവിഷനിലെ മുന്നറിയിപ്പ് സത്യമാണെന്ന് ആളുകൾ കുറച്ചുനേരത്തേക്കു വിശ്വസിച്ചുപോയി. അടുത്തിടെ ജപ്പാനു മുകളിൽക്കൂടി ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചിരുന്നു. ഏതാനും മിനിറ്റുകൾക്കു ശേഷം ആദ്യ സന്ദേശം തെറ്റായിരുന്നുവെന്ന അറിയിപ്പു ലഭിച്ചതോടെയാണ് ജപ്പാൻകാർക്ക് ശ്വാസം തിരിച്ചുകിട്ടിയത്. വ്യാജസന്ദേശം എങ്ങനെ സംപ്രേഷണം ചെയ്യപ്പെട്ടുവെന്ന കാര്യം ടിവി ചാനൽ വിശദീകരിച്ചില്ല.
ഹവായിയിലെ എമർജൻസി മാനേജ്മെന്റ് ഏജൻസി ജനങ്ങളുടെ സെൽഫോണിലേക്ക് മിസൈൽ ഭീഷണി സന്ദേശം അയയ്ക്കുകയായിരുന്നു. ഇപ്പോൾ മരിക്കുമെന്നു കരുതി പരിഭ്രാന്തരായത് പത്തുലക്ഷത്തിലധികം പേരാണ്. ഏജൻസിയിലെ ഉദ്യോഗസ്ഥരിലൊരാൾ തന്റെ കംപ്യൂട്ടറിലെ ബട്ടൺ മാറി ഞെക്കിയതാണ് വ്യാജസന്ദേശത്തിനു കാരണമെന്നു പിന്നീടു വിശദീകരണം വന്നു. പ്രസ്തുത ജീവനക്കാരനെ മറ്റൊരിടത്തേക്കു മാറ്റി നിയമിച്ചു.
ശനിയാഴ്ച അമേരിക്കയിലെ ഹവായി സംസ്ഥാനത്ത് ഇത്തരമൊരു മുന്നറിയിപ്പ് ലഭിച്ചത് സന്പൂർണ അരാജകത്വം സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ സമാനസംഭവം ജപ്പാനിലും ആവർത്തിച്ചത്. ആളുകൾ ഉടൻ സുരക്ഷിതസ്ഥാനം കണ്ടെത്തണമെന്ന് എൻഎച്ച്കെ ടെലിവിഷനിൽ നല്കിയ ടെക്സ്റ്റ് മുന്നറിയിപ്പിൽ നിർദേശിച്ചു.
ഉത്തരകൊറിയയുടെ മിസൈൽ ഭീഷണി നിലനിൽക്കേ, ടെലിവിഷനിലെ മുന്നറിയിപ്പ് സത്യമാണെന്ന് ആളുകൾ കുറച്ചുനേരത്തേക്കു വിശ്വസിച്ചുപോയി. അടുത്തിടെ ജപ്പാനു മുകളിൽക്കൂടി ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചിരുന്നു. ഏതാനും മിനിറ്റുകൾക്കു ശേഷം ആദ്യ സന്ദേശം തെറ്റായിരുന്നുവെന്ന അറിയിപ്പു ലഭിച്ചതോടെയാണ് ജപ്പാൻകാർക്ക് ശ്വാസം തിരിച്ചുകിട്ടിയത്. വ്യാജസന്ദേശം എങ്ങനെ സംപ്രേഷണം ചെയ്യപ്പെട്ടുവെന്ന കാര്യം ടിവി ചാനൽ വിശദീകരിച്ചില്ല.
ഹവായിയിലെ എമർജൻസി മാനേജ്മെന്റ് ഏജൻസി ജനങ്ങളുടെ സെൽഫോണിലേക്ക് മിസൈൽ ഭീഷണി സന്ദേശം അയയ്ക്കുകയായിരുന്നു. ഇപ്പോൾ മരിക്കുമെന്നു കരുതി പരിഭ്രാന്തരായത് പത്തുലക്ഷത്തിലധികം പേരാണ്. ഏജൻസിയിലെ ഉദ്യോഗസ്ഥരിലൊരാൾ തന്റെ കംപ്യൂട്ടറിലെ ബട്ടൺ മാറി ഞെക്കിയതാണ് വ്യാജസന്ദേശത്തിനു കാരണമെന്നു പിന്നീടു വിശദീകരണം വന്നു. പ്രസ്തുത ജീവനക്കാരനെ മറ്റൊരിടത്തേക്കു മാറ്റി നിയമിച്ചു.