ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിനെ വിമർശിച്ച ബെയ്ജിംഗിലെ അഭിഭാഷകനും ആക്ടിവിസ്റ്റുമായ യു വെൻഷിംഗിന്റെ അഭിഭാഷക ലൈസൻസ് അധികൃതർ റദ്ദാക്കി.
ഏകാധിപത്യഭരണം നടത്തുന്ന ചിൻപിംഗ് ചൈനയെ നയിക്കാൻ കൊള്ളാത്തവനാണെന്ന് തുറന്ന കത്തിൽ യു പറഞ്ഞതാണു പ്രശ്നമായത്. ഒക്ടോബറിൽ ഏതാനും ദിവസത്തേക്ക് അദ്ദേഹത്തെ തടവിലാക്കിയിരുന്നു. ആറുമാസമായി രജിസ്റ്റേർഡ് അഭിഭാഷക സ്ഥാപനത്തിൽ ജോലിചെയ്യുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ലൈസൻസ് റദ്ദു ചെയ്തത്.
ഏകാധിപത്യഭരണം നടത്തുന്ന ചിൻപിംഗ് ചൈനയെ നയിക്കാൻ കൊള്ളാത്തവനാണെന്ന് തുറന്ന കത്തിൽ യു പറഞ്ഞതാണു പ്രശ്നമായത്. ഒക്ടോബറിൽ ഏതാനും ദിവസത്തേക്ക് അദ്ദേഹത്തെ തടവിലാക്കിയിരുന്നു. ആറുമാസമായി രജിസ്റ്റേർഡ് അഭിഭാഷക സ്ഥാപനത്തിൽ ജോലിചെയ്യുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ലൈസൻസ് റദ്ദു ചെയ്തത്.