ജമ്മു/ഇസ്ലാമാബാദ്: അതിർത്തിയിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ പ്രകോപനത്തിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ഇന്നലെ പുലർച്ചെ മെന്ദറിൽ പാക്കിസ്ഥാൻ സൈന്യം വെടിനിർത്തൽകരാർ ലംഘിച്ച് ഷെല്ലാക്രമണം നടത്തിയതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇന്ത്യൻ ആക്രമണത്തിൽ ഒരു പാക് മേജർ ഉൾപ്പെടെ എഴ് പാക് സൈനികർ കൊല്ലപ്പെട്ടു. നാലുപേർക്കു പരിക്കേറ്റു. പൂഞ്ചിൽ നിയന്ത്രണരേഖയിലെ പാക്കിസ്ഥാൻ സൈനികപോസ്റ്റും ഇന്ത്യൻ സേന തകർത്തു. ഇന്നലെ നിയന്ത്രണരേഖയിലെ ഉറിയിൽ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയ ഇന്ത്യൻ സേന അഞ്ച് ജയ്ഷെ മുഹമ്മദ് ഭീകരരെ വധിക്കുകയും ചെയ്തു.
മെന്ദറിലെ ആക്രമണത്തിനു പിന്നാലെ ഇന്ത്യൻ സൈന്യം കോൾട്ടിയിൽ പ്രത്യാക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞദിവസം രജൗരിയിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചിരുന്നു. ശനിയാഴ്ച രാത്രിയാണ് രജൗരിയിൽ പാക് സൈന്യം ആക്രമണം നടത്തിയത്.
നിയന്ത്രണരേഖയിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ തങ്ങളുടെ നാലു സൈനികർ കൊല്ലപ്പെട്ടുവെന്നാരോപിച്ച് ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി. സിംഗിനെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി. പാക് ഫോറിൻ ഓഫീസ് ഡയറക്ടർ ജനറൽ മുഹമ്മദ് ഫൈസൽ ആണു ജെ.പി. സിംഗിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്. 2018ൽ മാത്രം ഇന്ത്യ നൂറിലേറെ തവണ വെടിനിർത്തൽ കരാർ ലംഘനം നടത്തിയെന്നു പാക്കിസ്ഥാൻ ആരോപിച്ചു.
ജമ്മു കാഷ്മീരിലെ ഉറി സെക്ടറിൽ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ചു ജയ്ഷെ മുഹമ്മദ് ഭീകരർ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജയ്ഷെയുടെ ഈ വർഷത്തെ ആദ്യ നുഴഞ്ഞുകയറ്റശ്രമമാണു സൈന്യം പരാജയപ്പെടുത്തിയതെന്നു ബ്രിഗേഡിയർ വൈ.എസ്. അഹ്ലാവത് പറഞ്ഞു. ഇന്ത്യയിൽനിന്നു പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ഝലം നദിയിലൂടെയാണു ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്.
റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ടെത്തിയ ചാവേറുകളെയാണു വധിച്ചതെന്നു സൈനികവൃത്തങ്ങൾ അറിയിച്ചു.
ഝലം നദിയിലൂടെ ഭീകരർ നീങ്ങുന്നതായി സൈന്യത്തിനു രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണു തെരച്ചിൽ നടത്തിയത്. നദിയിലൂടെ ബോട്ടിൽ നീങ്ങിയ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു പേരെ വധിച്ചതായും ബ്രിഗേഡിയർ അഹ്ലാവത് പറഞ്ഞു. എകെ-47 തോക്കുകൾ, മൂന്നു ഗ്രനേഡ് ലോഞ്ചറുകൾ, 38 യുബിജിഎൽ ഗ്രനേഡ്, 23 ഹാൻഡ് ഗ്രനേഡ്, ഒന്പത് ഐഇഡി തുടങ്ങിയവ ഭീകരരുടെ പക്കൽനിന്നു കണ്ടെടുത്തു. 2016 സെപ്റ്റംബറിൽ ഉറിയിലെ സൈനിക ബേസിൽ ജയ്ഷെ ഭീകരർ നടത്തിയ ആക്രമണത്തിൽ 18 സൈനികർ കൊല്ലപ്പെട്ടിരുന്നു. പത്തു ദിവസത്തിനുശേഷം സൈന്യം നടത്തിയ മിന്നലാക്രമണത്തിൽ പാക് അധിനിവേശ കാഷ്മീരിലെ ഭീകരതാവളങ്ങൾ തകർക്കുകയും നിരവധി ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.
ഗതാഗതം നിരോധിച്ചു
പുതിയ സംഭവ വികാസ ങ്ങ ളുടെ പശ്ചാത്തലത്തിൽ പാക് അധിനിവേശ കാഷ്മീരിലേ ക്കു ള്ള ഗതാഗതം ഇന്ത്യ നിരോ ധിച്ചു. നിയന്ത്രണരേഖയിലേക്ക് പാക് സൈന്യം ഷെല്ലാക്രമണം നടത്തുന്നതിനാലാണ് അതിർത്തികടന്നുള്ള ഗതാഗതം നിരോധിച്ചതെന്ന് എൽഒസി ട്രേഡ് ആൻഡ് ട്രാവൽ കസ്റ്റോഡിയൻ മുഹമ്മദ് തൻവീർ പറഞ്ഞു.
മെന്ദറിലെ ആക്രമണത്തിനു പിന്നാലെ ഇന്ത്യൻ സൈന്യം കോൾട്ടിയിൽ പ്രത്യാക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞദിവസം രജൗരിയിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചിരുന്നു. ശനിയാഴ്ച രാത്രിയാണ് രജൗരിയിൽ പാക് സൈന്യം ആക്രമണം നടത്തിയത്.
നിയന്ത്രണരേഖയിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ തങ്ങളുടെ നാലു സൈനികർ കൊല്ലപ്പെട്ടുവെന്നാരോപിച്ച് ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി. സിംഗിനെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി. പാക് ഫോറിൻ ഓഫീസ് ഡയറക്ടർ ജനറൽ മുഹമ്മദ് ഫൈസൽ ആണു ജെ.പി. സിംഗിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്. 2018ൽ മാത്രം ഇന്ത്യ നൂറിലേറെ തവണ വെടിനിർത്തൽ കരാർ ലംഘനം നടത്തിയെന്നു പാക്കിസ്ഥാൻ ആരോപിച്ചു.
ജമ്മു കാഷ്മീരിലെ ഉറി സെക്ടറിൽ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ചു ജയ്ഷെ മുഹമ്മദ് ഭീകരർ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജയ്ഷെയുടെ ഈ വർഷത്തെ ആദ്യ നുഴഞ്ഞുകയറ്റശ്രമമാണു സൈന്യം പരാജയപ്പെടുത്തിയതെന്നു ബ്രിഗേഡിയർ വൈ.എസ്. അഹ്ലാവത് പറഞ്ഞു. ഇന്ത്യയിൽനിന്നു പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ഝലം നദിയിലൂടെയാണു ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്.
റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ടെത്തിയ ചാവേറുകളെയാണു വധിച്ചതെന്നു സൈനികവൃത്തങ്ങൾ അറിയിച്ചു.
ഝലം നദിയിലൂടെ ഭീകരർ നീങ്ങുന്നതായി സൈന്യത്തിനു രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണു തെരച്ചിൽ നടത്തിയത്. നദിയിലൂടെ ബോട്ടിൽ നീങ്ങിയ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു പേരെ വധിച്ചതായും ബ്രിഗേഡിയർ അഹ്ലാവത് പറഞ്ഞു. എകെ-47 തോക്കുകൾ, മൂന്നു ഗ്രനേഡ് ലോഞ്ചറുകൾ, 38 യുബിജിഎൽ ഗ്രനേഡ്, 23 ഹാൻഡ് ഗ്രനേഡ്, ഒന്പത് ഐഇഡി തുടങ്ങിയവ ഭീകരരുടെ പക്കൽനിന്നു കണ്ടെടുത്തു. 2016 സെപ്റ്റംബറിൽ ഉറിയിലെ സൈനിക ബേസിൽ ജയ്ഷെ ഭീകരർ നടത്തിയ ആക്രമണത്തിൽ 18 സൈനികർ കൊല്ലപ്പെട്ടിരുന്നു. പത്തു ദിവസത്തിനുശേഷം സൈന്യം നടത്തിയ മിന്നലാക്രമണത്തിൽ പാക് അധിനിവേശ കാഷ്മീരിലെ ഭീകരതാവളങ്ങൾ തകർക്കുകയും നിരവധി ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.
ഗതാഗതം നിരോധിച്ചു
പുതിയ സംഭവ വികാസ ങ്ങ ളുടെ പശ്ചാത്തലത്തിൽ പാക് അധിനിവേശ കാഷ്മീരിലേ ക്കു ള്ള ഗതാഗതം ഇന്ത്യ നിരോ ധിച്ചു. നിയന്ത്രണരേഖയിലേക്ക് പാക് സൈന്യം ഷെല്ലാക്രമണം നടത്തുന്നതിനാലാണ് അതിർത്തികടന്നുള്ള ഗതാഗതം നിരോധിച്ചതെന്ന് എൽഒസി ട്രേഡ് ആൻഡ് ട്രാവൽ കസ്റ്റോഡിയൻ മുഹമ്മദ് തൻവീർ പറഞ്ഞു.