ന്യൂഡൽഹി: പാസ്പോർട്ട് അടങ്ങിയ ബാഗ് മറ്റൊരു യാത്രക്കാരൻ മാറിയെടുത്തു കാനഡയിലേക്കു പറന്നതുമൂലം ബഹറിനിലേക്കു പോകേണ്ട പ്രവാസി ഇന്ത്യക്കാരൻ മൂന്നു ദിവസമായി ഡൽഹി വിമാനത്താവളത്തിൽ കുടുങ്ങി. അമേരിക്കൻ പൗരത്വമുള്ള ലക്നോ സ്വദേശി സത്യേന്ദ്ര സിംഗ് ആണു വിമാനത്താവളത്തിൽനിന്നു പുറത്തു കടക്കാനാകാതെ വിഷ മിച്ചത്.
ശനിയാഴ്ചയാണു ബഹറിനിലേക്കു പോകേണ്ട സത്യേന്ദ്ര സിംഗ് ലക്നോയിൽനിന്നു ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എത്തിയത്. സുരക്ഷാപരിശോധനയ്ക്ക് വൻ തിരക്കായിരുന്നു. പരിശോധനയ്ക്കായി പാസ്പോർട്ട് അടങ്ങിയ ബാഗ് സ്കാനറിൽ വച്ചു. എന്നാൽ, പരിശോധന കഴിഞ്ഞു നോക്കുന്പോൾ ബാഗ് കാണാനില്ല. ഉടൻ തന്നെ സുരക്ഷാ വിഭാഗത്തിൽ വിവരം അറിയിച്ചു. തുടർന്നു സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു സത്യേന്ദ്രയുടെ ബാഗ് എയർ കാനഡ വിമാനത്തിലെ ഒരു യാത്രക്കാരൻ മാറിയെടുത്തുവെന്നു വ്യക്തമായത്.
അപ്പോഴേക്കും എയർ കാനഡ വിമാനം പറന്നുയർന്നിരുന്നു. എയർ കാനഡയിൽ പുറപ്പെട്ട യാത്രക്കാരൻസ്വന്തം ബാഗ് എടുക്കാതെയാണ് സത്യേന്ദ്രയുടെ ബാഗുമായി കാനഡയ്ക്കു പറന്നത്.
പണമോ മാ റ്റാൻ വസ്ത്രങ്ങളോ ഇല്ലാതെ സത്യേന്ദ്ര ശനിയാഴ്ച വിമാനത്താവളത്തിലെ ടെർമിനലിലെ തറയിൽ കിടന്നു. സുരക്ഷാ കാരണങ്ങളാൽ ഇയാൾക്ക് ടെർമിനലിനു പുറത്തു പോകാൻ അനുമതി ഉണ്ടായിരുന്നില്ല. ലക്നോ വിമാനത്താവളത്തിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയായിരുന്നതുകൊണ്ട് സത്യേന്ദ്രയ്ക്കു തിരികെ മടങ്ങാനും കഴിയില്ല.
പിന്നീട് വീട്ടുകാരെ വിവരം അറിയിച്ചപ്പോൾ ആഹാരത്തിനും മറ്റുമുള്ള പണം അയച്ചു കൊടുത്തു. എന്നാൽ, വിമാനത്താവളത്തിനുള്ളിൽതന്നെ കഴിയേണ്ടതിനാൽ ബന്ധുക്കളുമായി കൂടിക്കാണാൻ കഴിയില്ല. ഞായറാഴ്ച എയർ ഇന്ത്യയുടെ ലോഞ്ചിലേക്ക് സത്യേന്ദ്രയെ മാറ്റി.
ലക്നോയിൽ കഴിയുന്ന മാതാപിതാക്കളെ കാണാനാണു സത്യേന്ദ്ര സിംഗ് എത്തിയത്. പാസ്പോർട്ട് കൈവശം ഇല്ലാത്തതിനാൽ അദ്ദേഹത്തെ മടക്കി അയയ്ക്കാൻ കഴിയില്ലെന്നാണു സിഐഎസ്എഫ് പറഞ്ഞത്. ഒടുവിൽ ഇന്നലെ എയർ കാനഡ വിമാനത്തിൽ സത്യേന്ദ്രയുടെ പാസ്പോർട്ടും ബാഗും ഡൽഹിയിൽ തിരിച്ചെത്തി. ഒടുവിൽ ഇന്നലെ രാത്രി സത്യേന്ദ്ര സിംഗ് ബഹറിനിലേക്കു പറന്നു.
ശനിയാഴ്ചയാണു ബഹറിനിലേക്കു പോകേണ്ട സത്യേന്ദ്ര സിംഗ് ലക്നോയിൽനിന്നു ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എത്തിയത്. സുരക്ഷാപരിശോധനയ്ക്ക് വൻ തിരക്കായിരുന്നു. പരിശോധനയ്ക്കായി പാസ്പോർട്ട് അടങ്ങിയ ബാഗ് സ്കാനറിൽ വച്ചു. എന്നാൽ, പരിശോധന കഴിഞ്ഞു നോക്കുന്പോൾ ബാഗ് കാണാനില്ല. ഉടൻ തന്നെ സുരക്ഷാ വിഭാഗത്തിൽ വിവരം അറിയിച്ചു. തുടർന്നു സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു സത്യേന്ദ്രയുടെ ബാഗ് എയർ കാനഡ വിമാനത്തിലെ ഒരു യാത്രക്കാരൻ മാറിയെടുത്തുവെന്നു വ്യക്തമായത്.
അപ്പോഴേക്കും എയർ കാനഡ വിമാനം പറന്നുയർന്നിരുന്നു. എയർ കാനഡയിൽ പുറപ്പെട്ട യാത്രക്കാരൻസ്വന്തം ബാഗ് എടുക്കാതെയാണ് സത്യേന്ദ്രയുടെ ബാഗുമായി കാനഡയ്ക്കു പറന്നത്.
പണമോ മാ റ്റാൻ വസ്ത്രങ്ങളോ ഇല്ലാതെ സത്യേന്ദ്ര ശനിയാഴ്ച വിമാനത്താവളത്തിലെ ടെർമിനലിലെ തറയിൽ കിടന്നു. സുരക്ഷാ കാരണങ്ങളാൽ ഇയാൾക്ക് ടെർമിനലിനു പുറത്തു പോകാൻ അനുമതി ഉണ്ടായിരുന്നില്ല. ലക്നോ വിമാനത്താവളത്തിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയായിരുന്നതുകൊണ്ട് സത്യേന്ദ്രയ്ക്കു തിരികെ മടങ്ങാനും കഴിയില്ല.
പിന്നീട് വീട്ടുകാരെ വിവരം അറിയിച്ചപ്പോൾ ആഹാരത്തിനും മറ്റുമുള്ള പണം അയച്ചു കൊടുത്തു. എന്നാൽ, വിമാനത്താവളത്തിനുള്ളിൽതന്നെ കഴിയേണ്ടതിനാൽ ബന്ധുക്കളുമായി കൂടിക്കാണാൻ കഴിയില്ല. ഞായറാഴ്ച എയർ ഇന്ത്യയുടെ ലോഞ്ചിലേക്ക് സത്യേന്ദ്രയെ മാറ്റി.
ലക്നോയിൽ കഴിയുന്ന മാതാപിതാക്കളെ കാണാനാണു സത്യേന്ദ്ര സിംഗ് എത്തിയത്. പാസ്പോർട്ട് കൈവശം ഇല്ലാത്തതിനാൽ അദ്ദേഹത്തെ മടക്കി അയയ്ക്കാൻ കഴിയില്ലെന്നാണു സിഐഎസ്എഫ് പറഞ്ഞത്. ഒടുവിൽ ഇന്നലെ എയർ കാനഡ വിമാനത്തിൽ സത്യേന്ദ്രയുടെ പാസ്പോർട്ടും ബാഗും ഡൽഹിയിൽ തിരിച്ചെത്തി. ഒടുവിൽ ഇന്നലെ രാത്രി സത്യേന്ദ്ര സിംഗ് ബഹറിനിലേക്കു പറന്നു.