ന്യൂഡൽഹി: കായൽ കൈയേറിയ കേസിൽ ഹൈക്കോടതി വിധിക്കെതിരേ തോമസ് ചാണ്ടി നൽകിയ അപ്പീൽ കേൾക്കുന്നതിൽ നിന്ന് ജസ്റ്റീസ് എ.എം സാപ്രേ പിന്മാറി.
കേസിൽ ജസ്റ്റീസ് സാപ്രേയ്ക്കു മുന്നിൽ ഹാജരാകാൻ സാധിക്കില്ലെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകൻ വിവേക് തൻക അറിയിച്ചിരുന്നു. തുടർന്ന് വിഷയം ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിനു മുന്നിലെത്തിയപ്പോൾ വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റീസ് എ.എം. ഖാൻവിൽക്കറും പിന്മാറിയിരുന്നു.
ഈ മാസം 19ന് കേസ് സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് പരിഗണിക്കും. ജസ്റ്റീസ് സാപ്രേയും വിവേക് തൻകയും മധ്യപ്രദേശിൽ നിന്നുള്ളവരും സുഹൃത്തുക്കളുമാണ്. അതുകൊണ്ടാകാം സാപ്രേയ്ക്കു മുന്പാകെ ഹാജരാവാൻ കഴിയില്ലെന്ന് തൻക അറിയിച്ചതെന്ന് കരുതുന്നു. ജസ്റ്റീസ് ഖാൻവിൽകറും മധ്യപ്രദേശിൽ നിന്നാണ്.
കായൽ കൈയേറ്റ വിഷയത്തിൽ തനിക്കെതിരായ ജില്ലാ കളക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഹർജി തള്ളിക്കൊണ്ട് തോമസ് ചാണ്ടിക്കെതിരായ പരാമർശങ്ങളും ഹൈക്കോടതി നടത്തിയതിനെത്തുടർന്ന് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. തുടർന്നാണ് ഹൈക്കോടതി വിധിക്കെതിരേ തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസുമാരായ ആർ.കെ അഗർവാൾ, സാപ്രേ എന്നിവരുടെ മുന്നിലാണ് കേസെത്തിയത്. എന്നാൽ സാപ്രേയ്ക്കു മുന്പാകെ ഹാജരാകാനാകില്ലെന്നുകാട്ടി വിവേക് തൻക കത്ത് നൽകി. ഈ കത്ത് കോടതിയലക്ഷ്യമാണെന്ന് കേസിൽ തടസ ഹർജി നൽകിയ സിപിഐ അംഗം ടി.എൻ. മുകുന്ദന്റെ അഭിഭാഷകൻ വി.കെ ബിജുവും ചൂണ്ടിക്കാട്ടി. തുടർന്നു കത്ത് പിൻവലിക്കുന്നതായി തോമസ് ചാണ്ടിയുടെ അഭിഭാഷകർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
പിന്നീട്, മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയാണ് തോമസ് ചാണ്ടിക്കുവേണ്ടി ഹാജരായത്. തിങ്കളാഴ്ച റോഹ്ത്തഗി വാദം ആരംഭിച്ചപ്പോൾ തന്നെ താൻ കേസ് കേൾക്കുന്നില്ലെന്ന് ജസ്റ്റീസ് സാപ്രേ അറിയിക്കുകയായിരുന്നു.
കേസിൽ ജസ്റ്റീസ് സാപ്രേയ്ക്കു മുന്നിൽ ഹാജരാകാൻ സാധിക്കില്ലെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകൻ വിവേക് തൻക അറിയിച്ചിരുന്നു. തുടർന്ന് വിഷയം ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിനു മുന്നിലെത്തിയപ്പോൾ വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റീസ് എ.എം. ഖാൻവിൽക്കറും പിന്മാറിയിരുന്നു.
ഈ മാസം 19ന് കേസ് സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് പരിഗണിക്കും. ജസ്റ്റീസ് സാപ്രേയും വിവേക് തൻകയും മധ്യപ്രദേശിൽ നിന്നുള്ളവരും സുഹൃത്തുക്കളുമാണ്. അതുകൊണ്ടാകാം സാപ്രേയ്ക്കു മുന്പാകെ ഹാജരാവാൻ കഴിയില്ലെന്ന് തൻക അറിയിച്ചതെന്ന് കരുതുന്നു. ജസ്റ്റീസ് ഖാൻവിൽകറും മധ്യപ്രദേശിൽ നിന്നാണ്.
കായൽ കൈയേറ്റ വിഷയത്തിൽ തനിക്കെതിരായ ജില്ലാ കളക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഹർജി തള്ളിക്കൊണ്ട് തോമസ് ചാണ്ടിക്കെതിരായ പരാമർശങ്ങളും ഹൈക്കോടതി നടത്തിയതിനെത്തുടർന്ന് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. തുടർന്നാണ് ഹൈക്കോടതി വിധിക്കെതിരേ തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസുമാരായ ആർ.കെ അഗർവാൾ, സാപ്രേ എന്നിവരുടെ മുന്നിലാണ് കേസെത്തിയത്. എന്നാൽ സാപ്രേയ്ക്കു മുന്പാകെ ഹാജരാകാനാകില്ലെന്നുകാട്ടി വിവേക് തൻക കത്ത് നൽകി. ഈ കത്ത് കോടതിയലക്ഷ്യമാണെന്ന് കേസിൽ തടസ ഹർജി നൽകിയ സിപിഐ അംഗം ടി.എൻ. മുകുന്ദന്റെ അഭിഭാഷകൻ വി.കെ ബിജുവും ചൂണ്ടിക്കാട്ടി. തുടർന്നു കത്ത് പിൻവലിക്കുന്നതായി തോമസ് ചാണ്ടിയുടെ അഭിഭാഷകർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
പിന്നീട്, മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയാണ് തോമസ് ചാണ്ടിക്കുവേണ്ടി ഹാജരായത്. തിങ്കളാഴ്ച റോഹ്ത്തഗി വാദം ആരംഭിച്ചപ്പോൾ തന്നെ താൻ കേസ് കേൾക്കുന്നില്ലെന്ന് ജസ്റ്റീസ് സാപ്രേ അറിയിക്കുകയായിരുന്നു.