മുംബൈ: സൊറാബുദ്ദീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽകേസിൽ ഗുജറാത്തിലെ മുൻ ഡെപ്യൂട്ടി ഐജി ഡി.ജി. വൻസാര അടക്കം മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി നടപടിയെ ചോദ്യംചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നു കേസ് അന്വേഷിക്കുന്ന സിബിഐ ബോംബെ ഹൈക്കോടതിയെ അറിയിച്ചു.
വൻസാരയ്ക്കു പുറമേ, രാജസ്ഥാൻ ഐപിഎസ് ഓഫീസർ ദിനേഷ് എം.എൻ.ഗുജറാത്ത് ഐപിഎസ് ഓഫീസർ രാജ്കുമാർ പാണ്ഡ്യൻ എന്നിവരെ കുറ്റവിമുക്തരാക്കിയ പ്രത്യേക സിബിഐ കോടതി നടപടിക്കെതിരേ സൊറാബുദ്ദീന്റെ സഹോദരൻ റുബാബുദ്ദീൻ ഷേഖ് സമർപ്പിച്ച ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്.
ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്കു പ്രത്യേക അനുമതി ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണക്കോടതിയുടെ നടപടി. അതേസമയം, സബ്ഇൻസ്പെക്ടർമാരെയും കോൺസ്റ്റബിൾമാരെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി നടപടിയെ സിബിഐ ചോദ്യം ചെയ്തു. സിബിഐ ഐപിഎസ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ സൗകര്യപ്രദമായ മൗനം പാലിക്കുന്നതിനെ ഹൈക്കോടതി മുന്പു വിമർശിച്ചിരുന്നു.
2005 നവംബറിലാണ് സൊറാബുദ്ദീൻ കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കു പോകുകയായിരുന്ന സൊറാബുദ്ദീനെ ഗുജറാത്തിലെ തീവ്രവാദവിരുദ്ധസേന ഹൈദരാബാദിൽവച്ച് തട്ടിക്കൊണ്ടുപോയി ഗാന്ധിനഗറിൽ വ്യാജ ഏറ്റുമുട്ടലിൽ വധിച്ചുവെന്നാണ് ആരോപണം.
കേസിൽ മൊത്തം 38 പ്രതികളാണ് ഉണ്ടായിരുന്നത്. 15 പേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി.
വൻസാരയ്ക്കു പുറമേ, രാജസ്ഥാൻ ഐപിഎസ് ഓഫീസർ ദിനേഷ് എം.എൻ.ഗുജറാത്ത് ഐപിഎസ് ഓഫീസർ രാജ്കുമാർ പാണ്ഡ്യൻ എന്നിവരെ കുറ്റവിമുക്തരാക്കിയ പ്രത്യേക സിബിഐ കോടതി നടപടിക്കെതിരേ സൊറാബുദ്ദീന്റെ സഹോദരൻ റുബാബുദ്ദീൻ ഷേഖ് സമർപ്പിച്ച ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്.
ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്കു പ്രത്യേക അനുമതി ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണക്കോടതിയുടെ നടപടി. അതേസമയം, സബ്ഇൻസ്പെക്ടർമാരെയും കോൺസ്റ്റബിൾമാരെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി നടപടിയെ സിബിഐ ചോദ്യം ചെയ്തു. സിബിഐ ഐപിഎസ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ സൗകര്യപ്രദമായ മൗനം പാലിക്കുന്നതിനെ ഹൈക്കോടതി മുന്പു വിമർശിച്ചിരുന്നു.
2005 നവംബറിലാണ് സൊറാബുദ്ദീൻ കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കു പോകുകയായിരുന്ന സൊറാബുദ്ദീനെ ഗുജറാത്തിലെ തീവ്രവാദവിരുദ്ധസേന ഹൈദരാബാദിൽവച്ച് തട്ടിക്കൊണ്ടുപോയി ഗാന്ധിനഗറിൽ വ്യാജ ഏറ്റുമുട്ടലിൽ വധിച്ചുവെന്നാണ് ആരോപണം.
കേസിൽ മൊത്തം 38 പ്രതികളാണ് ഉണ്ടായിരുന്നത്. 15 പേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി.