ന്യൂഡൽഹി: ഇസ്രയേലുമായി പ്രതിരോധബന്ധം ശക്തിപ്പെടുത്തുന്നതും സൈബർ സുരക്ഷ, എണ്ണ- പ്രകൃതി വാതകം എന്നിവ മുതൽ സിനിമാ നിർമാണവും ഹോമിയോപ്പതിയും വരെ ഒൻപത് പ്രധാന കരാറുകൾ ഇന്ത്യ ഒപ്പുവച്ചു. ഭീകരതയ്ക്കെതിരേ വിട്ടുവീഴ്ചയില്ലെന്നും ഇന്ത്യയും ഇസ്രയേലും കൈകോർത്ത് പോരാടുമെന്നും പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും ബെഞ്ചമിൻ നെതന്യാഹുവും പ്രഖ്യാപിച്ചു.
ഇന്ത്യയെ ഭാവിയിലെ ഉന്നത സ്ഥാനത്തേക്കു നയിക്കുന്ന വിപ്ലകാരിയായ നേതാവാണ് നരേന്ദ്ര മോദിയെന്ന് നെതന്യാഹു പറഞ്ഞു. 3,000 വർഷത്തെ ചരിത്രമുള്ള ഇസ്രയേൽ സന്ദർശിച്ച ഇന്ത്യയിലെ ആദ്യനേതാവാണ് മോദി. അതിനാൽതന്നെ ഇന്ത്യയുമായുള്ള സഹകരണം പുതിയ ചരിത്രതലത്തിലേക്കു വളർത്തും. വളരെ വളരെ പ്രത്യേകമായൊരു ബന്ധമാകുമത്. സാന്പത്തിക, വ്യവസായ മേഖലകളിലും വലിയ തോതിൽ സഹകരിക്കും - സംയുക്ത പത്രസമ്മേളനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.
ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ നാം ഒരിക്കലും പിന്നോട്ടില്ലെന്നും തിരിച്ചടിക്കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ ഇപ്പോഴും മനസിലുണ്ട്- നെതന്യാഹു വ്യക്തമാക്കി.
മുംബൈ സന്ദർശിക്കുന്പോൾ ഭീകരാക്രമണത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ബേബി മോഷെയും ഇസ്രയേൽ പ്രധാനമന്ത്രിയെ അനുഗമിക്കും. അന്ന് കുട്ടിയായിരുന്ന മോഷെ ഇന്ന് വളർന്നു വലുതായതായി മുംബൈയിലെ ജൂത റബ്ബി കോസ്ലോവ്സ്കി പറഞ്ഞു.
മോദിയുമൊന്നിച്ച് യോഗ ക്ലാസിൽ പങ്കെടുക്കാനും ഹോളിവുഡ് സിനിമ ആസ്വദിക്കാനും എപ്പോഴും തയാറാണെന്ന് നെതന്യാഹു വ്യക്തമാക്കി.
ഇസ്രയേൽ പ്രധാനമന്ത്രിയെ പ്രോട്ടോകോൾ മറന്ന് വിമാനത്താവളത്തിൽ ചെന്നു സ്വീകരിച്ച പ്രധാനമന്ത്രി മോദി, ഇസ്രയേലുമായുള്ള സഹകരണം കൂടുതൽ മേഖലകളിലേക്കു വികസിപ്പിക്കുന്നതിനുള്ള ചർച്ചകളും കരാറുകളും ധാരണാപത്രങ്ങളുമാണ് ഇന്നലെ പ്രാബല്യത്തിലാക്കിയത്.
ഇന്ത്യ- ഇസ്രയേൽ സഹകരണം വലിയ ഉന്നതിയിലേക്കു നയിക്കുന്നതിൽ താനും നെതന്യാഹുവും പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇസ്രയേലിൽനിന്ന് ആധുനിക സാങ്കേതികവിദ്യകൾ കൊണ്ടുവരും. ഇന്ത്യയുടെ ഉദാരമായ പ്രതിരോധ സംവിധാനത്തെ ഉപയോഗപ്പെടുത്താൻ ഇസ്രയേലിനെ ക്ഷണിക്കുകയാണ്. കൃഷിയിലും ശാസ്ത്ര- സാങ്കേതിക വിദ്യകളിലുമാകും ഉൗന്നലെന്നും മോദി വ്യക്തമാക്കി.
തലസ്ഥാനനഗരിയിലെ തീൻ മൂർത്തി ജംഗ്ഷന്റെ പേര് ഇസ്രയേലിലെ ഹൈഫ നഗരവുമായി ചേർത്ത് തീൻമൂർത്തി- ഹൈഫ ചൗക്ക് എന്നു പുനർനാമകരണം ചെയ്യുന്ന ചടങ്ങിൽ ഇരുനേതാക്കളും സംബന്ധിച്ചു.
ഇസ്രയേലിൽനിന്നെത്തിയ 150 അംഗ ബിസിനസ് സംഘവും ഇന്ത്യൻ വ്യവസായികളുമായി ഇന്നലെ രാത്രി നടന്ന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. വാണിജ്യ, വ്യാപാര മേഖലയിൽ ഇന്ത്യൻ വിപണിയെ ഉപയോഗപ്പെടുത്തുമെന്ന് ഇസ്രയേൽ വ്യവസായികൾ പറഞ്ഞു.
ജോർജ് കള്ളിവയലിൽ
ഇന്ത്യയെ ഭാവിയിലെ ഉന്നത സ്ഥാനത്തേക്കു നയിക്കുന്ന വിപ്ലകാരിയായ നേതാവാണ് നരേന്ദ്ര മോദിയെന്ന് നെതന്യാഹു പറഞ്ഞു. 3,000 വർഷത്തെ ചരിത്രമുള്ള ഇസ്രയേൽ സന്ദർശിച്ച ഇന്ത്യയിലെ ആദ്യനേതാവാണ് മോദി. അതിനാൽതന്നെ ഇന്ത്യയുമായുള്ള സഹകരണം പുതിയ ചരിത്രതലത്തിലേക്കു വളർത്തും. വളരെ വളരെ പ്രത്യേകമായൊരു ബന്ധമാകുമത്. സാന്പത്തിക, വ്യവസായ മേഖലകളിലും വലിയ തോതിൽ സഹകരിക്കും - സംയുക്ത പത്രസമ്മേളനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.
ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ നാം ഒരിക്കലും പിന്നോട്ടില്ലെന്നും തിരിച്ചടിക്കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ ഇപ്പോഴും മനസിലുണ്ട്- നെതന്യാഹു വ്യക്തമാക്കി.
മുംബൈ സന്ദർശിക്കുന്പോൾ ഭീകരാക്രമണത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ബേബി മോഷെയും ഇസ്രയേൽ പ്രധാനമന്ത്രിയെ അനുഗമിക്കും. അന്ന് കുട്ടിയായിരുന്ന മോഷെ ഇന്ന് വളർന്നു വലുതായതായി മുംബൈയിലെ ജൂത റബ്ബി കോസ്ലോവ്സ്കി പറഞ്ഞു.
മോദിയുമൊന്നിച്ച് യോഗ ക്ലാസിൽ പങ്കെടുക്കാനും ഹോളിവുഡ് സിനിമ ആസ്വദിക്കാനും എപ്പോഴും തയാറാണെന്ന് നെതന്യാഹു വ്യക്തമാക്കി.
ഇസ്രയേൽ പ്രധാനമന്ത്രിയെ പ്രോട്ടോകോൾ മറന്ന് വിമാനത്താവളത്തിൽ ചെന്നു സ്വീകരിച്ച പ്രധാനമന്ത്രി മോദി, ഇസ്രയേലുമായുള്ള സഹകരണം കൂടുതൽ മേഖലകളിലേക്കു വികസിപ്പിക്കുന്നതിനുള്ള ചർച്ചകളും കരാറുകളും ധാരണാപത്രങ്ങളുമാണ് ഇന്നലെ പ്രാബല്യത്തിലാക്കിയത്.
ഇന്ത്യ- ഇസ്രയേൽ സഹകരണം വലിയ ഉന്നതിയിലേക്കു നയിക്കുന്നതിൽ താനും നെതന്യാഹുവും പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇസ്രയേലിൽനിന്ന് ആധുനിക സാങ്കേതികവിദ്യകൾ കൊണ്ടുവരും. ഇന്ത്യയുടെ ഉദാരമായ പ്രതിരോധ സംവിധാനത്തെ ഉപയോഗപ്പെടുത്താൻ ഇസ്രയേലിനെ ക്ഷണിക്കുകയാണ്. കൃഷിയിലും ശാസ്ത്ര- സാങ്കേതിക വിദ്യകളിലുമാകും ഉൗന്നലെന്നും മോദി വ്യക്തമാക്കി.
തലസ്ഥാനനഗരിയിലെ തീൻ മൂർത്തി ജംഗ്ഷന്റെ പേര് ഇസ്രയേലിലെ ഹൈഫ നഗരവുമായി ചേർത്ത് തീൻമൂർത്തി- ഹൈഫ ചൗക്ക് എന്നു പുനർനാമകരണം ചെയ്യുന്ന ചടങ്ങിൽ ഇരുനേതാക്കളും സംബന്ധിച്ചു.
ഇസ്രയേലിൽനിന്നെത്തിയ 150 അംഗ ബിസിനസ് സംഘവും ഇന്ത്യൻ വ്യവസായികളുമായി ഇന്നലെ രാത്രി നടന്ന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. വാണിജ്യ, വ്യാപാര മേഖലയിൽ ഇന്ത്യൻ വിപണിയെ ഉപയോഗപ്പെടുത്തുമെന്ന് ഇസ്രയേൽ വ്യവസായികൾ പറഞ്ഞു.
ജോർജ് കള്ളിവയലിൽ