കോൽക്കത്ത: രാജ്യം പദ്മഭൂഷൺ നല്കി ആദരിച്ച പ്രശസ്ത സരോദ് വാദകൻ പണ്ഡിറ്റ് ബുദ്ധദേവ്ദാസ് ഗുപ്ത(84) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കോൽക്കത്തയിലെ പീസ് ഹെവൻ മോർഗിലെ വസതിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.
1993ൽ ബിഹാറിലെ ഭഗൽപുരിൽ ജനിച്ച ബുദ്ധദേവ് ദാസ് ഗുപ്ത പണ്ഡിറ്റ് രാധികാ മോഹൻ മോയിത്രയിൽനിന്നാണു സരോദിന്റെ ബാലപാഠങ്ങൾ ഹൃദിസ്ഥമാക്കിയത്. 2015ൽ സംഗീത മഹാസമ്മാനും ബംഗാബിഭൂഷണും ലഭിച്ചിട്ടുണ്ട്. പിതാവ് പ്രഫുല്ല മോഹൻ ദാസ്ഗുപ്ത ജില്ലാ മജിസ്ട്രേറ്റായിരുന്നു. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച സംസ്കരിക്കും. ബുദ്ധദേവ് ദാസ്ഗുപ്തയുടെ നിര്യാണത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചിച്ചു.
1993ൽ ബിഹാറിലെ ഭഗൽപുരിൽ ജനിച്ച ബുദ്ധദേവ് ദാസ് ഗുപ്ത പണ്ഡിറ്റ് രാധികാ മോഹൻ മോയിത്രയിൽനിന്നാണു സരോദിന്റെ ബാലപാഠങ്ങൾ ഹൃദിസ്ഥമാക്കിയത്. 2015ൽ സംഗീത മഹാസമ്മാനും ബംഗാബിഭൂഷണും ലഭിച്ചിട്ടുണ്ട്. പിതാവ് പ്രഫുല്ല മോഹൻ ദാസ്ഗുപ്ത ജില്ലാ മജിസ്ട്രേറ്റായിരുന്നു. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച സംസ്കരിക്കും. ബുദ്ധദേവ് ദാസ്ഗുപ്തയുടെ നിര്യാണത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചിച്ചു.