ബാഗ്ദാദ്: മധ്യബാഗ്ദാദിലെ കന്പോളത്തിൽ ഇന്നലെയുണ്ടായ ഇരട്ട ചാവേർ ആക്രമണത്തിൽ കുറഞ്ഞത് 38 പേർ കൊല്ലപ്പെട്ടു. 105 പേർക്കു പരിക്കേറ്റു. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റാണ്(ഐഎസ്) ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു.
മൊസൂൾ ഉൾപ്പെടെ പ്രമുഖ നഗരങ്ങളിൽനിന്ന് ഐഎസിനെ ഇറാക്ക് സൈന്യം തുരത്തിയതിനെത്തുടർന്ന് ഭീകരാക്രമണങ്ങളിൽ ഗണ്യമായ കുറവുണ്ടായിരുന്നു. ഇറാക്ക് ഐഎസ് വിമുക്തമായെന്നു ബാഗ്ദാദ് ഭരണകൂടം ഡിസംബറിൽ പ്രഖ്യാപിക്കുകയും ചെയ്തു. അതിനിടയിലാണ് ഇന്നലെ വീണ്ടും ബാഗ്ദാദ് നിവാസികളെ ഞെട്ടിച്ച് ചാവേർ ആക്രമണം ഉണ്ടായത്.
ബാഗ്ദാദിലെ ടെയ്റൻ ചത്വരത്തിലെ മാർക്കറ്റിലാണു രണ്ടു ചാവേറുകൾ സ്വയം പൊട്ടിത്തെറിച്ചത്. ജോലി അന്വേഷിച്ച് എത്തുന്നവർ കൂടിനിൽക്കുന്ന സ്ഥലമാണിത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന ദൃശ്യം ടിവി സംപ്രേഷണം ചെയ്തു.
ഐഎസിനെ പരാജയപ്പെടുത്തിയെങ്കിലും അവർ ചാവേർ ആക്രമണങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയിരുന്നു.
മൊസൂൾ ഉൾപ്പെടെ പ്രമുഖ നഗരങ്ങളിൽനിന്ന് ഐഎസിനെ ഇറാക്ക് സൈന്യം തുരത്തിയതിനെത്തുടർന്ന് ഭീകരാക്രമണങ്ങളിൽ ഗണ്യമായ കുറവുണ്ടായിരുന്നു. ഇറാക്ക് ഐഎസ് വിമുക്തമായെന്നു ബാഗ്ദാദ് ഭരണകൂടം ഡിസംബറിൽ പ്രഖ്യാപിക്കുകയും ചെയ്തു. അതിനിടയിലാണ് ഇന്നലെ വീണ്ടും ബാഗ്ദാദ് നിവാസികളെ ഞെട്ടിച്ച് ചാവേർ ആക്രമണം ഉണ്ടായത്.
ബാഗ്ദാദിലെ ടെയ്റൻ ചത്വരത്തിലെ മാർക്കറ്റിലാണു രണ്ടു ചാവേറുകൾ സ്വയം പൊട്ടിത്തെറിച്ചത്. ജോലി അന്വേഷിച്ച് എത്തുന്നവർ കൂടിനിൽക്കുന്ന സ്ഥലമാണിത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന ദൃശ്യം ടിവി സംപ്രേഷണം ചെയ്തു.
ഐഎസിനെ പരാജയപ്പെടുത്തിയെങ്കിലും അവർ ചാവേർ ആക്രമണങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയിരുന്നു.