രമല്ല: യുഎന്നിലെ യുഎസ് സ്ഥാനപതിയും ഇന്ത്യൻ വംശജയുമായ നിക്കി ഹേലിക്കും ഇസ്രയേലിലെ യുഎസ് സ്ഥാനപതി ഡേവിഡ് ഫ്രീഡ്മാനുമെതിരേ പലസ്തീൻ നേതാവ് മഹമൂദ് അബ്ബാസ് രൂക്ഷവിമർശനമുയർത്തി. രമല്ലയിൽ പലസ്തീൻ സെൻട്രൽ കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അബ്ബാസ്.
ഇസ്രയേൽ നടത്തുന്ന അധിനിവേശം കാണാൻ ഫ്രീഡ്മാൻ തയാറല്ല. അധിനിവേശം എന്നവാക്കു പോലും അദ്ദേഹം അംഗീകരിക്കുന്നില്ല. ഫ്രീഡ്മാനുമായി ചർച്ച നടത്തണമെന്നാണ് അമേരിക്ക പറയുന്നത്. ജറുസലമിലോ വാഷിംഗ്ടണിലോ അമ്മാനിലോ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് അബ്ബാസ് വ്യക്തമാക്കി. ഇസ്രയേലിനെ മുറിപ്പെടുത്തുന്നവരെ ഷൂസിന്റെ മടന്പുകൊണ്ടു തല്ലുമെന്നാണു നിക്കിഹേലി പറയുന്നതെന്നും അതേ രീതിയിൽ തന്നെ അവരോടും പ്രതികരിക്കുമെന്നും അബ്ബാസ് പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യാ സമാധാന പദ്ധതി തങ്ങളുടെ മുഖത്തേറ്റ അടിയാണെന്നും തങ്ങൾ ഇതിനു പകരം ചോദിക്കുമെന്നും ഞായറാഴ്ച നടത്തിയ രണ്ടരമണിക്കൂർ നീണ്ട പ്രഭാഷണത്തിൽ അബ്ബാസ് പറഞ്ഞു. സമാധാന ചർച്ച പരാജയപ്പെട്ടതിനാൽ പലസ്തീൻ അഥോറിറ്റിക്കുള്ള ഫണ്ടു വെട്ടിക്കുറയ്ക്കുമെന്നാണു ട്രംപിന്റെ ഭീഷണി. അതിനു ചർച്ച തുടങ്ങിയിട്ടുവേണ്ടേ എന്ന് അബ്ബാസ് ചോദിച്ചു.ഡിസംബർ ആറിന് ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടു ട്രംപ് നടത്തിയ പ്രഖ്യാപനം പശ്ചിമേഷ്യയെ വീണ്ടും സംഘർഷഭരിതമാക്കിയ പശ്ചാത്തലത്തിലാണു രമല്ലയിൽ ദ്വിദിന യോഗം ചേർന്നത്.
യൂറോപ്യൻ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള കൊളോണിയൽ പദ്ധതിയുടെ ഭാഗമായാണ് ഇസ്രയേലിനെ സൃഷ്ടിച്ചതെന്നും യഹൂദരുമായി ഇതിനു ബന്ധമില്ലെന്നും അബ്ബാസ് ആരോപിച്ചു. നാസികളുടെ കടുത്ത പീഡനം അരങ്ങേറുന്പോഴും ബ്രിട്ടന്റെ അധീനതയിലുള്ള അന്നത്തെ പലസ്തീനിലേക്കു പോകാൻ യഹൂദർ തയാറായിരുന്നില്ല. ആദ്യ ഇസ്രേലി പ്രധാനമന്ത്രി ഡേവിഡ് ബൻഗൂറിയൻ യെമനിൽനിന്നും ഇറാക്കിൽനിന്നും യഹൂദരെ അവരുടെ ഇച്ഛയ്ക്കു വിരുദ്ധമായി ഇസ്രയേലിൽ ഇറക്കുമതി ചെയ്യുകയായിരുന്നെന്നും അബ്ബാസ് ആരോപിച്ചു. അബ്ബാസിനു സ്വബുദ്ധി നഷ്ടമായെന്ന് ഇസ്രേലി പ്രതിരോധമന്ത്രി അവിഗ്ദോർ ലീബർമാൻ പ്രതികരിച്ചു.
ഇസ്രയേൽ നടത്തുന്ന അധിനിവേശം കാണാൻ ഫ്രീഡ്മാൻ തയാറല്ല. അധിനിവേശം എന്നവാക്കു പോലും അദ്ദേഹം അംഗീകരിക്കുന്നില്ല. ഫ്രീഡ്മാനുമായി ചർച്ച നടത്തണമെന്നാണ് അമേരിക്ക പറയുന്നത്. ജറുസലമിലോ വാഷിംഗ്ടണിലോ അമ്മാനിലോ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് അബ്ബാസ് വ്യക്തമാക്കി. ഇസ്രയേലിനെ മുറിപ്പെടുത്തുന്നവരെ ഷൂസിന്റെ മടന്പുകൊണ്ടു തല്ലുമെന്നാണു നിക്കിഹേലി പറയുന്നതെന്നും അതേ രീതിയിൽ തന്നെ അവരോടും പ്രതികരിക്കുമെന്നും അബ്ബാസ് പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യാ സമാധാന പദ്ധതി തങ്ങളുടെ മുഖത്തേറ്റ അടിയാണെന്നും തങ്ങൾ ഇതിനു പകരം ചോദിക്കുമെന്നും ഞായറാഴ്ച നടത്തിയ രണ്ടരമണിക്കൂർ നീണ്ട പ്രഭാഷണത്തിൽ അബ്ബാസ് പറഞ്ഞു. സമാധാന ചർച്ച പരാജയപ്പെട്ടതിനാൽ പലസ്തീൻ അഥോറിറ്റിക്കുള്ള ഫണ്ടു വെട്ടിക്കുറയ്ക്കുമെന്നാണു ട്രംപിന്റെ ഭീഷണി. അതിനു ചർച്ച തുടങ്ങിയിട്ടുവേണ്ടേ എന്ന് അബ്ബാസ് ചോദിച്ചു.ഡിസംബർ ആറിന് ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടു ട്രംപ് നടത്തിയ പ്രഖ്യാപനം പശ്ചിമേഷ്യയെ വീണ്ടും സംഘർഷഭരിതമാക്കിയ പശ്ചാത്തലത്തിലാണു രമല്ലയിൽ ദ്വിദിന യോഗം ചേർന്നത്.
യൂറോപ്യൻ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള കൊളോണിയൽ പദ്ധതിയുടെ ഭാഗമായാണ് ഇസ്രയേലിനെ സൃഷ്ടിച്ചതെന്നും യഹൂദരുമായി ഇതിനു ബന്ധമില്ലെന്നും അബ്ബാസ് ആരോപിച്ചു. നാസികളുടെ കടുത്ത പീഡനം അരങ്ങേറുന്പോഴും ബ്രിട്ടന്റെ അധീനതയിലുള്ള അന്നത്തെ പലസ്തീനിലേക്കു പോകാൻ യഹൂദർ തയാറായിരുന്നില്ല. ആദ്യ ഇസ്രേലി പ്രധാനമന്ത്രി ഡേവിഡ് ബൻഗൂറിയൻ യെമനിൽനിന്നും ഇറാക്കിൽനിന്നും യഹൂദരെ അവരുടെ ഇച്ഛയ്ക്കു വിരുദ്ധമായി ഇസ്രയേലിൽ ഇറക്കുമതി ചെയ്യുകയായിരുന്നെന്നും അബ്ബാസ് ആരോപിച്ചു. അബ്ബാസിനു സ്വബുദ്ധി നഷ്ടമായെന്ന് ഇസ്രേലി പ്രതിരോധമന്ത്രി അവിഗ്ദോർ ലീബർമാൻ പ്രതികരിച്ചു.