ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയെ വധിച്ചതു തങ്ങളാണെന്നു താലിബാൻ അവകാശപ്പെട്ടു. റാവൽപ്പിണ്ടിയിൽ തെരഞ്ഞെടുപ്പു റാലിയിൽ പങ്കെടുക്കുന്പോൾ 2007 ഡിസംബർ 27നാണു ബേനസീർ കൊല്ലപ്പെട്ടത്. താലിബാനാണ് ആക്രമണത്തിനു പിന്നിലെന്നു മുൻ സൈനികമേധാവി മുഷാറഫ് ആരോപിച്ചെങ്കിലും താലിബാൻ ഇത്രനാളും നിഷേധിക്കുകയായിരുന്നു.
അമേരിക്കൻ പിന്തുണയോടെ ബേനസീർ അധികാരത്തിലെത്തി മുജാഹിദ്ദീനെ തകർക്കാൻ സാധ്യതയുണ്ടെന്നു വ്യക്തമായ സാഹചര്യത്തിലാണ് അവരെ വകവരുത്താൻ തീരുമാനിച്ചതെന്ന് താലിബാൻ നേതാവ് അബു മൻസൂർ അസിം മുഫ്തി നൂർ വാലി രചിച്ച പുസ്തകത്തിൽ പറയുന്നു.
‘ഇൻക്വിലാബ് മെഹ്സൂദ് സൗത്ത് വസിറിസ്ഥാൻ-ഫ്രം ബ്രിട്ടീഷ് രാജ് ടു അമേരിക്കൻ ഇംപീരിയലിസം’ എന്ന ഉർദു ഭാഷാ പുസ്തകത്തിലാണ് ഈ അവകാശവാദം. 2017 നവംബർ 30നാണ് അഫ്ഗാനിസ്ഥാനിലെ ബാർമലിൽ പുസ്തകം പ്രസിദ്ധപ്പെടുത്തിയത്.
അമേരിക്കൻ പിന്തുണയോടെ ബേനസീർ അധികാരത്തിലെത്തി മുജാഹിദ്ദീനെ തകർക്കാൻ സാധ്യതയുണ്ടെന്നു വ്യക്തമായ സാഹചര്യത്തിലാണ് അവരെ വകവരുത്താൻ തീരുമാനിച്ചതെന്ന് താലിബാൻ നേതാവ് അബു മൻസൂർ അസിം മുഫ്തി നൂർ വാലി രചിച്ച പുസ്തകത്തിൽ പറയുന്നു.
‘ഇൻക്വിലാബ് മെഹ്സൂദ് സൗത്ത് വസിറിസ്ഥാൻ-ഫ്രം ബ്രിട്ടീഷ് രാജ് ടു അമേരിക്കൻ ഇംപീരിയലിസം’ എന്ന ഉർദു ഭാഷാ പുസ്തകത്തിലാണ് ഈ അവകാശവാദം. 2017 നവംബർ 30നാണ് അഫ്ഗാനിസ്ഥാനിലെ ബാർമലിൽ പുസ്തകം പ്രസിദ്ധപ്പെടുത്തിയത്.