ന്യൂഡൽഹി: നിർണായക കേസുകൾ സ്വന്തം ഇഷ്ടപ്രകാരം വിവേചനമില്ലാതെ ജഡ്ജിമാർക്കു വീതിച്ചു നൽകരുത് എന്നു ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്ക് നാലു മുൻ ജഡ്ജിമാരുടെ കത്ത്. കേസുകൾ വീതിച്ചു നൽകുന്നതിൽ യുക്തിയും ന്യായവും സുതാര്യതയും ഉറപ്പുവരുത്തണമെന്നുമാണുഇവർ കത്തിൽ ചൂണ്ടിക്കാട്ടുന്നത്. സുപ്രീംകോടതി മുൻ ജഡ്ജി പി.ബി.സാവന്ത്, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് എ.പി. ഷാ, മദ്രാസ്, ബോംബെ ഹൈക്കോടതികളിലെ ജഡ്ജിമാരായിരുന്ന കെ. ചന്ദ്രു, എച്ച്. സുരേഷ് എന്നിവരാണ് തുറന്ന കത്തെഴുതിയത്.
ജഡ്ജിമാർ ഉന്നയിച്ച വിഷയങ്ങൾ ഗുരുതരമാണ്. പ്രത്യേകിച്ച് കേസുകൾ ബെഞ്ചുകൾക്ക് വീതിച്ചു നൽകുന്നതിലെ ക്രമവിരുദ്ധത പരിഹരിക്കപ്പെടേണ്ട താണ്. കീഴ്വഴക്കങ്ങൾ തുടരാൻ ചീഫ് ജസ്റ്റീസ് ബാധ്യസ്ഥനാണ്. അദ്ദേഹത്തിന് ഏകപക്ഷീയമായി പെരുമാറാനാവില്ല. ജഡ്ജിമാർ ഉന്നയിച്ച പ്രശ്നങ്ങൾ വേഗം പരിഹരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
സുപ്രീംകോടതി ബാർ അസോസിയേഷൻ കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയത്തിലെ നിർദേശങ്ങളോട് മുൻ ജഡ്ജിമാരും യോജിച്ചു. കീഴ്വഴക്കങ്ങളും കേസുകൾ വീതിച്ചുനൽകുന്നതിന് പുതിയ നടപടിക്രമങ്ങളും തയാറാക്കുന്നതുവരെ ഇപ്പോൾ മറ്റു ബെഞ്ചുകളുടെ പരിഗണനയിലുള്ള സുപ്രധാനമായ കേസുകൾ ചീഫ് ജസ്റ്റിസും നാല് മുതിർന്ന ജഡ്ജിമാരും അടങ്ങുന്ന ബെഞ്ച് പരിഗണിക്കണമെന്നും വിരമിച്ച ജഡ്ജിമാർ ആവശ്യപ്പെട്ടു. പൊതു താത്പര്യ ഹർജികളും സുപ്രധാന കേസുകൾ അഞ്ചു മുതിർന്ന ജഡ്ജിമാർ തന്നെ പരിഗണിക്കണമെന്നായിരുന്നു ബാർ അസോസിയേഷന്റെ പ്രമേയത്തിലെ ഒരു ആവശ്യം.
ജഡ്ജിമാർ ഉന്നയിച്ച വിഷയങ്ങൾ ഗുരുതരമാണ്. പ്രത്യേകിച്ച് കേസുകൾ ബെഞ്ചുകൾക്ക് വീതിച്ചു നൽകുന്നതിലെ ക്രമവിരുദ്ധത പരിഹരിക്കപ്പെടേണ്ട താണ്. കീഴ്വഴക്കങ്ങൾ തുടരാൻ ചീഫ് ജസ്റ്റീസ് ബാധ്യസ്ഥനാണ്. അദ്ദേഹത്തിന് ഏകപക്ഷീയമായി പെരുമാറാനാവില്ല. ജഡ്ജിമാർ ഉന്നയിച്ച പ്രശ്നങ്ങൾ വേഗം പരിഹരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
സുപ്രീംകോടതി ബാർ അസോസിയേഷൻ കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയത്തിലെ നിർദേശങ്ങളോട് മുൻ ജഡ്ജിമാരും യോജിച്ചു. കീഴ്വഴക്കങ്ങളും കേസുകൾ വീതിച്ചുനൽകുന്നതിന് പുതിയ നടപടിക്രമങ്ങളും തയാറാക്കുന്നതുവരെ ഇപ്പോൾ മറ്റു ബെഞ്ചുകളുടെ പരിഗണനയിലുള്ള സുപ്രധാനമായ കേസുകൾ ചീഫ് ജസ്റ്റിസും നാല് മുതിർന്ന ജഡ്ജിമാരും അടങ്ങുന്ന ബെഞ്ച് പരിഗണിക്കണമെന്നും വിരമിച്ച ജഡ്ജിമാർ ആവശ്യപ്പെട്ടു. പൊതു താത്പര്യ ഹർജികളും സുപ്രധാന കേസുകൾ അഞ്ചു മുതിർന്ന ജഡ്ജിമാർ തന്നെ പരിഗണിക്കണമെന്നായിരുന്നു ബാർ അസോസിയേഷന്റെ പ്രമേയത്തിലെ ഒരു ആവശ്യം.