മുംബൈ: മൂന്നു മലയാളികൾ ഉൾപ്പെടെ അഞ്ചു പേരുടെ മരണത്തിനിടയാക്കി തകർന്നുവീണ ഒഎൻജിസി ഹെലികോപ്റ്ററിന്റെ എയർക്രാഫ്റ്റ് വോയ്സ് ഡാറ്റ റെക്കോർഡർ (വിഡിആർ) കണ്ടെടുത്തു.
വിഡിആർ ലഭിച്ചതോടെ അപകടകാരണം വ്യക്തമാകുമെന്നാണ് നിഗമനം. നാവികസേന നടത്തിയ തെരച്ചിലിലാണ് വിഡിആർ ലഭിച്ചത്. അതേസമയം, കാണാതായ രണ്ട് ഒഎൻജിസി അംഗങ്ങൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഒഎൻജിസിയുടെ എണ്ണപ്പാടത്തേക്ക് ജീവനക്കാരെ എത്തിക്കുന്നതിനും തിരികെക്കൊണ്ടുവരുന്നതിനും ഉപയോഗിക്കുന്ന പവൻ ഹംസ് ഹെലികോപ്റ്ററാണു ശനിയാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്.
ഒഎൻജിസിയിലെ അഞ്ച് ഓഫീസർമാരും രണ്ടു പൈലറ്റുമാരുമാണ് ശനിയാഴ്ച രാവിലെ ഉണ്ടായ അപകടത്തിൽപ്പെട്ടത്. അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ജൂഹു എയ്റോഡ്രോമിൽനിന്നു പറന്നുയർന്നയുടൻ ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു.
വിഡിആർ ലഭിച്ചതോടെ അപകടകാരണം വ്യക്തമാകുമെന്നാണ് നിഗമനം. നാവികസേന നടത്തിയ തെരച്ചിലിലാണ് വിഡിആർ ലഭിച്ചത്. അതേസമയം, കാണാതായ രണ്ട് ഒഎൻജിസി അംഗങ്ങൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഒഎൻജിസിയുടെ എണ്ണപ്പാടത്തേക്ക് ജീവനക്കാരെ എത്തിക്കുന്നതിനും തിരികെക്കൊണ്ടുവരുന്നതിനും ഉപയോഗിക്കുന്ന പവൻ ഹംസ് ഹെലികോപ്റ്ററാണു ശനിയാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്.
ഒഎൻജിസിയിലെ അഞ്ച് ഓഫീസർമാരും രണ്ടു പൈലറ്റുമാരുമാണ് ശനിയാഴ്ച രാവിലെ ഉണ്ടായ അപകടത്തിൽപ്പെട്ടത്. അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ജൂഹു എയ്റോഡ്രോമിൽനിന്നു പറന്നുയർന്നയുടൻ ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു.