ശ്രീനഗർ: സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാഗ്രതയിൽ വീണ്ടും വൻ സ്ഫോടനം ഒഴിവായി. ശ്രീനഗർ-ബന്ദിപോറ റോഡിൽ വ്യാപാരസമുച്ചയത്തിൽ ഭീകരർ സ്ഥാപിച്ച രണ്ടാമത്തെ സ്ഫോടകവസ്തുവും സുരക്ഷാ സ്ക്വാഡ് നിർവീര്യമാക്കി. ശനിയാഴ്ച ഇതേ പ്രദേശത്തുനിന്നാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതും നിർവീര്യമാക്കിയതും. ഡോഗ് സ്ക്വാഡിന്റെ സഹായത്താലാണു ബോംബ് കുഴിച്ചിട്ട പ്രദേശം കണ്ടെത്തിയത്. ഇതേത്തുടർന്ന് ശ്രീനഗർ-ബന്ദിപോറ റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
ഭീകരർക്കു ധനസഹായം നല്കിയെന്ന കുറ്റത്തിന് ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്ന ഹുറിയത് നേതാവ് അയാസ് അക്ബറിന്റെ വീടിനു സമീപത്താണു സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ വ്യാപാരസമുച്ചയം.
ഭീകരർക്കു ധനസഹായം നല്കിയെന്ന കുറ്റത്തിന് ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്ന ഹുറിയത് നേതാവ് അയാസ് അക്ബറിന്റെ വീടിനു സമീപത്താണു സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ വ്യാപാരസമുച്ചയം.