ലക്നോ: ഉത്തർപ്രദേശ് ഷിയ വഖബ് ബോർഡ് ചെയർമാൻ വസിം റിസ്വിക്കു വധഭീഷണി. ദാവൂദ് ഇബ്രാഹിമിന്റെ സഹായി എന്നു പരിചയപ്പെടുത്തിയ ആളാണ് ഫോണിൽ ഭീഷണി മുഴക്കിയത്. റിസ്വിയുടെ പരാതിയിൽ ഷഹദ്ഗഞ്ച് പോലീസ് കേസെടുത്തു. മദ്രസ വിദ്യാഭ്യാസത്തെക്കുറിച്ചും അയോധ്യ ക്ഷേത്രത്തെക്കുറിച്ചുമുള്ള തന്റെ പ്രസ്താവനയാണു ഭീഷണിക്കു പിന്നിലെന്നു റിസ്വി പരാതിയിൽ പറയുന്നു. ശനിയാഴ്ച അർധരാത്രിയാണു ഫോൺ സന്ദേശം എത്തിയത്.
തീവ്രവാദികളെ വളർത്തുന്ന മദ്രസകൾ അടച്ചിടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്ക് റിസ്വി കത്തെഴുതിയിരുന്നു. മദ്രസകൾ നടത്താൻ പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നു പണം ലഭിക്കുന്നുണ്ടെന്നും റിസ്വി പറഞ്ഞിരുന്നു.
എന്നാൽ, റിസ്വിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ഓൾ ഇന്ത്യ പേഴ്സണൽ ലോ ബോർഡ് വക്താവ് ഖലിയൂർ റഹ്മാൻ സജ്ജാദ് നൊമാനി അഭിപ്രായപ്പെട്ടിരുന്നു.
തീവ്രവാദികളെ വളർത്തുന്ന മദ്രസകൾ അടച്ചിടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്ക് റിസ്വി കത്തെഴുതിയിരുന്നു. മദ്രസകൾ നടത്താൻ പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നു പണം ലഭിക്കുന്നുണ്ടെന്നും റിസ്വി പറഞ്ഞിരുന്നു.
എന്നാൽ, റിസ്വിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ഓൾ ഇന്ത്യ പേഴ്സണൽ ലോ ബോർഡ് വക്താവ് ഖലിയൂർ റഹ്മാൻ സജ്ജാദ് നൊമാനി അഭിപ്രായപ്പെട്ടിരുന്നു.