റാഞ്ചി: ജാർഖണ്ഡിലെ രാംഗഡിൽ സ്ഥിതിചെയ്യുന്ന ചൈനീസ് പട്ടാളക്കാരുടെ ശ്മശാനം വിനോദസഞ്ചാരകേന്ദ്രമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ചൈന. വെള്ളിയാഴ്ച സെമിത്തേരി സന്ദർശിച്ച കോൽക്കത്ത ചൈനീസ് കോൺസുലേറ്റിലെ കോൺസൽ ജനറൽ മാ ഷാംഗ്വുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം സംസ്ഥാന സർക്കാരിനു മുന്നിൽ അവതരിപ്പിച്ചു.
രണ്ടാംലോകമഹായുദ്ധത്തിൽ ജപ്പാനെതിരേ പോരാടി മരിച്ച 667 ചൈനീസ് പട്ടാളക്കാരുടെ മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിച്ചിരിക്കുന്നത്.
7.25 ഏക്കർ സ്ഥലത്താണ് ശ്മശാനം സ്ഥിതിചെയ്യുന്നത്. വിനോദസഞ്ചാരകേന്ദ്രമാക്കുന്നതിൽ ഇന്ത്യൻ സർക്കാരുമായി സഹകരിക്കാൻ തയാറാണെന്നു കോൺസൽ ജനറൽ അറിയിച്ചു.
രണ്ടാംലോകമഹായുദ്ധത്തിൽ ജപ്പാനെതിരേ പോരാടി മരിച്ച 667 ചൈനീസ് പട്ടാളക്കാരുടെ മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിച്ചിരിക്കുന്നത്.
7.25 ഏക്കർ സ്ഥലത്താണ് ശ്മശാനം സ്ഥിതിചെയ്യുന്നത്. വിനോദസഞ്ചാരകേന്ദ്രമാക്കുന്നതിൽ ഇന്ത്യൻ സർക്കാരുമായി സഹകരിക്കാൻ തയാറാണെന്നു കോൺസൽ ജനറൽ അറിയിച്ചു.