ബുസാവൽ (മഹാരാഷ്ട്ര): ഗ്യാസ് കട്ടർ ഉപയോഗിച്ച് മൂന്ന് എടിഎം മെഷീനുകൾ തകർത്ത് 7.5 ലക്ഷം രൂപ മോഷ്ടാക്കൾ കവർന്നതായി പോലീസ്. സുരക്ഷാ ഉദ്യോഗസ്ഥരില്ലാത്ത മൂന്ന് എടിഎമ്മുകളാണ് ഇന്നലെ പുലർച്ചെ തകർക്കപ്പെട്ടത്.
മൂന്ന് എടിഎമ്മുകളും ഒരേ സംഘംതന്നെയാണു തകർത്തതെന്നാണു സൂചനയെന്നു പോലീസ് അറിയിച്ചു. ബുസാവൽ പോലീസ് സ്റ്റേഷനു സമീപമുള്ള ആക്സിസ് ബാങ്ക് എടിഎമ്മിൽനിന്നാണ് ആദ്യം പണം കവർച്ച ചെയ്യപ്പെട്ടത്. ഇവിടെനിന്ന് 3.14 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടു. പ്രദേശവാസിയായ മഹേഷ് സാലിയുടെ കാർ മോഷ്ടിച്ചാണ് കവർച്ചയ്ക്ക് ഉപയോഗിച്ചത്. സിസിടിവി കാമറകൾ മറച്ചശേഷമായിരുന്നു കവർച്ച. മോഷ്ടാക്കൾ മുഖംമറച്ചിരുന്നതായും പോലീസ് പറഞ്ഞു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിൽനിന്ന് 3.63 ലക്ഷവും ഇൻഡിക്യാഷ് കന്പനിയുടെ എടിഎമ്മിൽനിന്ന് 75,000 രൂപയും സമാന രീതിയിൽ കവർച്ച ചെയ്യപ്പെട്ടു.
മൂന്ന് എടിഎമ്മുകളും ഒരേ സംഘംതന്നെയാണു തകർത്തതെന്നാണു സൂചനയെന്നു പോലീസ് അറിയിച്ചു. ബുസാവൽ പോലീസ് സ്റ്റേഷനു സമീപമുള്ള ആക്സിസ് ബാങ്ക് എടിഎമ്മിൽനിന്നാണ് ആദ്യം പണം കവർച്ച ചെയ്യപ്പെട്ടത്. ഇവിടെനിന്ന് 3.14 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടു. പ്രദേശവാസിയായ മഹേഷ് സാലിയുടെ കാർ മോഷ്ടിച്ചാണ് കവർച്ചയ്ക്ക് ഉപയോഗിച്ചത്. സിസിടിവി കാമറകൾ മറച്ചശേഷമായിരുന്നു കവർച്ച. മോഷ്ടാക്കൾ മുഖംമറച്ചിരുന്നതായും പോലീസ് പറഞ്ഞു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിൽനിന്ന് 3.63 ലക്ഷവും ഇൻഡിക്യാഷ് കന്പനിയുടെ എടിഎമ്മിൽനിന്ന് 75,000 രൂപയും സമാന രീതിയിൽ കവർച്ച ചെയ്യപ്പെട്ടു.