ലിസ്ബൺ: വടക്കൻ പോർട്ടുഗലിൽ ശനിയാഴ്ച രാത്രിയുണ്ടായ അഗ്നിബാധയിൽ എട്ടു പേർ മരിക്കുകയും 50 പേർക്കു പരിക്കേൽക്കുകയും ചെയ്തു. കോയിംബ്ര, വിസേസു പട്ടണങ്ങളുടെ മധ്യേയുള്ള ടോൺഡേലയിലെ കമ്യൂണിറ്റി ഹാളിലാണു തീപിടിത്തമുണ്ടായത്. സ്റ്റൗ പൊട്ടിത്തെറിച്ചതാണു കാരണമെന്നു ടോൺഡേല മേയർ ഹൊസെ അന്റോണിയോ ജീസസ് പറഞ്ഞു. ഒരു മണിക്കൂറിനകം തീ നിയന്ത്രിക്കാനായി.