ന്യൂഡൽഹി: സുപ്രീംകോടതിയിലെ നാലു മുതിർന്ന ജഡ്ജിമാരുടെ ആരോപണങ്ങൾ അതീവ ഗുരുതരമെന്ന് മുൻ കേന്ദ്ര വിദേശ, ധന മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ യശ്വന്ത് സിൻഹ.സുപ്രീംകോടതിയുടെ കീഴ്വ ഴ ക്കങ്ങൾ മാറ്റിമറിക്കപ്പെ ടുക യും പാർലമെന്റ് പോലും അപഹസിക്കപ്പെടുകയും ചെയ്യുന്പോൾ ജനാധിപത്യം ഭീഷണിയിലാണെന്നും ഇതിനെതിരേ ബിജെപി നേതാക്കൾ ഭയം ഉപേക്ഷിച്ച് പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടിയന്തരാവസ്ഥ കാലത്തേതു പോലെയുള്ള അന്തരീക്ഷമാണ് നിലവിലുള്ളത്. സുപ്രീം കോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ തന്നെ ജനാധിപത്യം അപകടത്തിലാണെന്ന് പറയുന്പോൾ അവരുടെ വാക്കുകൾ വളരെ ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാ പൗര·ാരും ശബ്ദം ഉയർത്തണം. ബിജെപി നേതാക്കളും മുതിർന്ന മന്ത്രിമാരും തുറന്നു സംസാരിക്കണം. ഭയം മാറ്റി കാര്യങ്ങൾ തുറന്നു പറയണമെന്ന് അവരോട് അഭ്യർഥിക്കുകയാണ്.
മന്ത്രിസഭയിൽ നിലനിൽക്കുന്ന ഭയത്തെക്കുറിച്ചും ജനാധിപത്യം അപകടത്തിലാണെന്നതിനെക്കുറിച്ചും വ്യക്തിപരമായി തന്നെ തനിക്ക് നേരിട്ട് അറിയാം- ബിജെപി നേതൃത്വവുമായി ഏറക്കാലമായി ഇടഞ്ഞുനിൽക്കുന്ന യശ്വന്ത് സിൻഹ പറഞ്ഞു. പരസ്യപ്രതികരണം വന്നതോടെ വിഷയം കോടതിയിൽ മാത്രം ഒതുങ്ങുന്നതല്ല.
എന്നാൽ പ്രതിസന്ധി കോടതി തന്നെ പരിഹരിക്കണം-സിൻഹ ആവശ്യപ്പെട്ടു.
അടിയന്തരാവസ്ഥ കാലത്തേതു പോലെയുള്ള അന്തരീക്ഷമാണ് നിലവിലുള്ളത്. സുപ്രീം കോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ തന്നെ ജനാധിപത്യം അപകടത്തിലാണെന്ന് പറയുന്പോൾ അവരുടെ വാക്കുകൾ വളരെ ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാ പൗര·ാരും ശബ്ദം ഉയർത്തണം. ബിജെപി നേതാക്കളും മുതിർന്ന മന്ത്രിമാരും തുറന്നു സംസാരിക്കണം. ഭയം മാറ്റി കാര്യങ്ങൾ തുറന്നു പറയണമെന്ന് അവരോട് അഭ്യർഥിക്കുകയാണ്.
മന്ത്രിസഭയിൽ നിലനിൽക്കുന്ന ഭയത്തെക്കുറിച്ചും ജനാധിപത്യം അപകടത്തിലാണെന്നതിനെക്കുറിച്ചും വ്യക്തിപരമായി തന്നെ തനിക്ക് നേരിട്ട് അറിയാം- ബിജെപി നേതൃത്വവുമായി ഏറക്കാലമായി ഇടഞ്ഞുനിൽക്കുന്ന യശ്വന്ത് സിൻഹ പറഞ്ഞു. പരസ്യപ്രതികരണം വന്നതോടെ വിഷയം കോടതിയിൽ മാത്രം ഒതുങ്ങുന്നതല്ല.
എന്നാൽ പ്രതിസന്ധി കോടതി തന്നെ പരിഹരിക്കണം-സിൻഹ ആവശ്യപ്പെട്ടു.