ന്യൂഡൽഹി: ആരോപണവിധേയനായ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ വസതിയിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പോയതിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ്. ചീഫ് ജസ്റ്റീസിന്റെ നടപടികൾക്കെതിരേ നാലു മുതിർന്ന ജഡ്ജിമാർ പരസ്യ പ്രതികരണം നടത്തി മണിക്കൂറുകൾക്കകമുള്ള പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഈ യാത്ര ദുരൂഹവും സംശയാസ്പദവുമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കൃഷ്ണമേനോൻ മാർഗിലെ ചീഫ് ജസ്റ്റീസിന്റെ വസതിയിലേക്ക് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര പോയി. പ്രത്യേക ദൂതനെ അയച്ചതിന്റെ കാരണമെന്താണെന്ന് പ്രധാനമന്ത്രി ഉത്തരം പറയണം- എഐസിസി മാധ്യമവിഭാഗം തലവൻ രണ്‍ദീപ് സുർജേവാല ആവശ്യപ്പെട്ടു.
ഇതേസമയം, ജുഡീഷറിയുടെ ആഭ്യന്തര പ്രശ്നത്തിൽ രാഹുൽ ഗാന്ധിയും കോണ്‍ഗ്രസും രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. സുപ്രീംകോടതിയിലെ പ്രശ്നം അവരുടെ ആഭ്യന്തര കാര്യമാണ്. ഇതിൽ രാഷ്ട്രീയം കളിക്കുകയാണ് രാഹുൽ ചെയ്യുന്നതെന്ന് ബിജെപി വക്താവ് സന്പിദ് പത്ര കുറ്റപ്പെടുത്തി.
കൃഷ്ണമേനോൻ മാർഗിലെ ചീഫ് ജസ്റ്റീസിന്റെ വസതിയിലേക്ക് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര പോയി. പ്രത്യേക ദൂതനെ അയച്ചതിന്റെ കാരണമെന്താണെന്ന് പ്രധാനമന്ത്രി ഉത്തരം പറയണം- എഐസിസി മാധ്യമവിഭാഗം തലവൻ രണ്‍ദീപ് സുർജേവാല ആവശ്യപ്പെട്ടു.
ഇതേസമയം, ജുഡീഷറിയുടെ ആഭ്യന്തര പ്രശ്നത്തിൽ രാഹുൽ ഗാന്ധിയും കോണ്‍ഗ്രസും രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. സുപ്രീംകോടതിയിലെ പ്രശ്നം അവരുടെ ആഭ്യന്തര കാര്യമാണ്. ഇതിൽ രാഷ്ട്രീയം കളിക്കുകയാണ് രാഹുൽ ചെയ്യുന്നതെന്ന് ബിജെപി വക്താവ് സന്പിദ് പത്ര കുറ്റപ്പെടുത്തി.