ന്യൂഡൽഹി: ആറു ദിവസത്തെ സന്ദർശനത്തിനായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്ന് ഇന്ത്യയിലെത്തും. ഉച്ചകഴിഞ്ഞു ന്യൂഡൽഹിലെത്തുന്ന നെതന്യാഹു തീൻമൂർത്തി ഹൈഫ ചൗക്ക് സന്ദർശിക്കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച രാഷ്ട്രപതിഭവനിൽ സ്വീകരണം നല്കും.
തുടർന്ന് രാജ്ഘട്ടിലെത്തി ഗാന്ധി സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കും. പിന്നീടു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിക്കും. 102 കന്പനികളിൽനിന്നുള്ള 130 ബിസിനസ് സംഘാംഗങ്ങൾ സന്ദർശനത്തിൽ നെതന്യാഹുവിനെ അനുഗമിക്കുന്നുണ്ട്.
2003ൽ ഏരിയൽ ഷാരോണു ശേഷം 15 വർഷങ്ങൾ കഴിഞ്ഞാണ് ഒരു ഇസ്രയേൽ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്.
തുടർന്ന് രാജ്ഘട്ടിലെത്തി ഗാന്ധി സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കും. പിന്നീടു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിക്കും. 102 കന്പനികളിൽനിന്നുള്ള 130 ബിസിനസ് സംഘാംഗങ്ങൾ സന്ദർശനത്തിൽ നെതന്യാഹുവിനെ അനുഗമിക്കുന്നുണ്ട്.
2003ൽ ഏരിയൽ ഷാരോണു ശേഷം 15 വർഷങ്ങൾ കഴിഞ്ഞാണ് ഒരു ഇസ്രയേൽ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്.