ബെർലിൻ: ജർമനിയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കപ്പെടാൻ സാധ്യത തെളിഞ്ഞു.
ചാൻസലർ ആംഗല മെർക്കലിന്റെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ(സിഡിയു) പാർട്ടിയും മുൻ സഖ്യകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റു(എസ്പിഡി)കളും തമ്മിൽ സർക്കാർ രൂപവത്കരണത്തിന്റെ സാധ്യത ആരാഞ്ഞു നടത്തിയ ചർച്ച വിജയകരമായി. 21നു ചേരുന്ന എസ്പിഡി പാർട്ടി സമ്മേളനം മെർക്കലുമായി വീണ്ടും സഹകരിക്കണമോയെന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കും.
ഭൂരിപക്ഷം ലഭിക്കാതിരുന്ന തെരഞ്ഞെടുപ്പു കഴിഞ്ഞു മൂന്നു മാസമായിട്ടും സർക്കാർ രൂപീകരിക്കാൻ പറ്റാതെ കടുത്ത പ്രതിസന്ധിയാണ് മെർക്കൽ അഭിമുഖീകരിച്ചത്. 24 മണിക്കൂർ നീണ്ട ചർച്ചയിലാണ് എസ്പിഡി സഖ്യകക്ഷിയാകാൻ സമ്മതിച്ചത്. ഇതിന്റെ ഭാഗമായി പുതിയ സർക്കാരിന്റെ നയങ്ങൾ ഉൾപ്പെടുത്തി 28 പേജുള്ള കരട് തയാറാക്കിയിട്ടുണ്ട്.
മറ്റു പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കാൻ മെർക്കൽ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് എസ്പിഡി നേതാവ് മാർട്ടിൻ ഷുൾട്സ് ചർച്ചയ്ക്കു തയാറായത്. അതേസമയം മെർക്കലിന്റെ നിഴലിൽ ഇനിയും തുടരേണ്ടെന്ന അഭിപ്രായക്കാർ എസ്പിഡിയിൽ ഉണ്ട്.
ചർച്ച വിജയകരമായി എന്ന വാർത്തയ്ക്കു പിന്നാലെ യൂറോയുടെ മൂല്യം ഉയർന്നു.
ചാൻസലർ ആംഗല മെർക്കലിന്റെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ(സിഡിയു) പാർട്ടിയും മുൻ സഖ്യകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റു(എസ്പിഡി)കളും തമ്മിൽ സർക്കാർ രൂപവത്കരണത്തിന്റെ സാധ്യത ആരാഞ്ഞു നടത്തിയ ചർച്ച വിജയകരമായി. 21നു ചേരുന്ന എസ്പിഡി പാർട്ടി സമ്മേളനം മെർക്കലുമായി വീണ്ടും സഹകരിക്കണമോയെന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കും.
ഭൂരിപക്ഷം ലഭിക്കാതിരുന്ന തെരഞ്ഞെടുപ്പു കഴിഞ്ഞു മൂന്നു മാസമായിട്ടും സർക്കാർ രൂപീകരിക്കാൻ പറ്റാതെ കടുത്ത പ്രതിസന്ധിയാണ് മെർക്കൽ അഭിമുഖീകരിച്ചത്. 24 മണിക്കൂർ നീണ്ട ചർച്ചയിലാണ് എസ്പിഡി സഖ്യകക്ഷിയാകാൻ സമ്മതിച്ചത്. ഇതിന്റെ ഭാഗമായി പുതിയ സർക്കാരിന്റെ നയങ്ങൾ ഉൾപ്പെടുത്തി 28 പേജുള്ള കരട് തയാറാക്കിയിട്ടുണ്ട്.
മറ്റു പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കാൻ മെർക്കൽ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് എസ്പിഡി നേതാവ് മാർട്ടിൻ ഷുൾട്സ് ചർച്ചയ്ക്കു തയാറായത്. അതേസമയം മെർക്കലിന്റെ നിഴലിൽ ഇനിയും തുടരേണ്ടെന്ന അഭിപ്രായക്കാർ എസ്പിഡിയിൽ ഉണ്ട്.
ചർച്ച വിജയകരമായി എന്ന വാർത്തയ്ക്കു പിന്നാലെ യൂറോയുടെ മൂല്യം ഉയർന്നു.