ഇസ്ലാമാബാദ്: സൈനബ് അൻസാരി എന്ന ഏഴുവയസുകാരിയെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പാക്കിസ്ഥാനിലുടനീളം പ്രതിഷേധം.
പഞ്ചാബ് പ്രവിശ്യയിലെ കസൂറിൽ ജനുവരി നാലിനു കാണാതായ സൈനബിന്റെ മൃതദേഹം ചൊവ്വാഴ്ചയാണു കണ്ടെത്തിയത്. കടുത്ത പീഡനമേറ്റതായി പരിശോധയിൽ വ്യക്തമായി. ശ്വാസംമുട്ടിയാണു മരണം. കഴിഞ്ഞ രണ്ടു വർഷത്തിനിടെ സമാനമായ 12 സംഭവങ്ങൾ ഉണ്ടായതായി കസൂർ പോലീസ് അറിയിച്ചു.
കുഞ്ഞുങ്ങൾക്കെതിരായ പീഡനം തടയാൻ സർക്കാർ മതിയായ നടപടികളെടുക്കുന്നില്ലെന്നാരോപിച്ച് ജനം തെരുവിലിറങ്ങി. ബുധനാഴ്ച പ്രതിഷേധക്കാർക്കു നേരേ പോലീസ് നടത്തിയ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു.
പഞ്ചാബ് പ്രവിശ്യയിലെ കസൂറിൽ ജനുവരി നാലിനു കാണാതായ സൈനബിന്റെ മൃതദേഹം ചൊവ്വാഴ്ചയാണു കണ്ടെത്തിയത്. കടുത്ത പീഡനമേറ്റതായി പരിശോധയിൽ വ്യക്തമായി. ശ്വാസംമുട്ടിയാണു മരണം. കഴിഞ്ഞ രണ്ടു വർഷത്തിനിടെ സമാനമായ 12 സംഭവങ്ങൾ ഉണ്ടായതായി കസൂർ പോലീസ് അറിയിച്ചു.
കുഞ്ഞുങ്ങൾക്കെതിരായ പീഡനം തടയാൻ സർക്കാർ മതിയായ നടപടികളെടുക്കുന്നില്ലെന്നാരോപിച്ച് ജനം തെരുവിലിറങ്ങി. ബുധനാഴ്ച പ്രതിഷേധക്കാർക്കു നേരേ പോലീസ് നടത്തിയ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു.