മുംബൈ: ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവത് സിനിമയ്ക്ക് പ്രദർശനാനുമതി നല്കിയതിൽ പ്രതിഷേധിച്ച് സെൻസർ ബോർഡ് ഓഫീസിനു മുന്നിൽ രാജസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കർണിസേനയുടെ പ്രതിഷേധ പ്രകടനം.
പ്രതിഷേധത്തെത്തുടർന്ന് 70 കർണിസേനാ അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പദ്മാവതി എന്നായിരുന്നു ചിത്രത്തിനു നേരത്തേ പേരിട്ടിരുന്നത്. പിന്നീട് സെൻസർ ബോർഡിന്റെ നിർദേശത്തെത്തുടർന്ന് പദ്മാവത് എന്നാക്കുകയായിരുന്നു.
ഹാജി അലിയിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്ത 30 പേരെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെത്തുടർന്ന് സെൻസർ ബോർഡ് ഓഫീസിനു മുന്നിൽ കൂടുതൽ പോലീസിനെ നിയോഗിച്ചു.
പ്രതിഷേധത്തെത്തുടർന്ന് 70 കർണിസേനാ അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പദ്മാവതി എന്നായിരുന്നു ചിത്രത്തിനു നേരത്തേ പേരിട്ടിരുന്നത്. പിന്നീട് സെൻസർ ബോർഡിന്റെ നിർദേശത്തെത്തുടർന്ന് പദ്മാവത് എന്നാക്കുകയായിരുന്നു.
ഹാജി അലിയിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്ത 30 പേരെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെത്തുടർന്ന് സെൻസർ ബോർഡ് ഓഫീസിനു മുന്നിൽ കൂടുതൽ പോലീസിനെ നിയോഗിച്ചു.