ന്യൂഡൽഹി: സുപ്രീംകോടതിയിലെ നാലു ജഡ്ജിമാർ അസാധാരണമായി പത്രസമ്മേളനം വിളിച്ചു വിവരങ്ങൾ പറഞ്ഞ നടപടി ഒഴിവാക്കേണ്ടതായിരുന്നെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ. ജഡ്ജിമാർ രാജ്യതന്ത്രജ്ഞന്മാരായി ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജസ്റ്റീസുമാരായ ജെ. ചെലമേശ്വർ, കുര്യൻ ജോസഫ്, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോക്കൂർ എന്നിവരുടെ പത്രസമ്മേളനത്തിനുശേഷം ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുമായി അറ്റോർണി ജനറൽ കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ചീഫ് ജസ്റ്റീസ് ഉൾപ്പെടെയുള്ള ജഡ്ജിമാർ നിഷ്പക്ഷരായി നിൽക്കണമെന്നാണ് കെ.കെ. വേണുഗോപാൽ പറഞ്ഞത്. ഭാവിയിൽ പരസ്പരധാരണയോടെ പ്രവർത്തിക്കുകയാണ് വേണ്ടത്. ചീഫ് ജസ്റ്റീസ് ഉൾപ്പെടെ എല്ലാ ജഡ്ജിമാരും സാഹചര്യത്തിനൊത്ത് ഉയരുമെന്നാണു കരുതുന്നതെന്നും അറ്റോർണി ജനറൽ പറഞ്ഞു.
ജസ്റ്റീസുമാരായ ജെ. ചെലമേശ്വർ, കുര്യൻ ജോസഫ്, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോക്കൂർ എന്നിവരുടെ പത്രസമ്മേളനത്തിനുശേഷം ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുമായി അറ്റോർണി ജനറൽ കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ചീഫ് ജസ്റ്റീസ് ഉൾപ്പെടെയുള്ള ജഡ്ജിമാർ നിഷ്പക്ഷരായി നിൽക്കണമെന്നാണ് കെ.കെ. വേണുഗോപാൽ പറഞ്ഞത്. ഭാവിയിൽ പരസ്പരധാരണയോടെ പ്രവർത്തിക്കുകയാണ് വേണ്ടത്. ചീഫ് ജസ്റ്റീസ് ഉൾപ്പെടെ എല്ലാ ജഡ്ജിമാരും സാഹചര്യത്തിനൊത്ത് ഉയരുമെന്നാണു കരുതുന്നതെന്നും അറ്റോർണി ജനറൽ പറഞ്ഞു.