ന്യൂഡൽഹി: രാജ്യത്തെയാകെയും നിയമ, നീതിന്യായ സംവിധാനങ്ങളെയും നടുക്കിയ സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റീസും നാലു മുതിർന്ന ജഡ്ജിമാരും തമ്മിലുള്ള പൊട്ടിത്തെറി സർക്കാർ മാധ്യമങ്ങൾ മുക്കി. ദേശീയ, പ്രാദേശിക ടെലിവിഷൻ, പത്ര, ഓണ്ലൈൻ മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ഇന്നലെ മുഴുവൻ ഏറ്റവും പ്രധാന വാർത്തയായി ചർച്ച ചെയ്ത പ്രശ്നമാണ് ദൂരദർശനും ആകാശവാണിയും അടക്കം കേന്ദ്രസർക്കാരിനു കീഴിലുള്ള മാധ്യമങ്ങൾ പൂർണമായി ജനങ്ങളിൽനിന്നു മറച്ചത്.
സുപ്രീംകോടതിയിലെ നാലു മുതിർന്ന ജഡ്ജിമാരുടെ പത്രസമ്മേളനമോ, ചീഫ് ജസ്റ്റീസിനെതിരേയുള്ള പരാതികളോ കേട്ടതായി പോലും നടിക്കാതെയാണ് ദൂരദർശനും ആകാശവാണിയും മുക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെ ത്തുടർന്ന് വാർത്താവിതരണ മന്ത്രി സ്മൃതി ഇറാനി വാക്കാൽ നൽകിയ നിർദേശമാണ് ഏറ്റവും പ്രധാന സംഭവം തമസ്കരിക്കാൻ നിർബന്ധിതമാക്കിയതെന്നാണ് ആരോപണം.
ദൂരദർശന്റെയും ആകാശവാണിയുടെയും വെബ്സൈറ്റുകളിലും സുപ്രീംകോടതിയിലെ പരസ്യകലാപം പരാമർശിച്ചില്ല. ഗുജറാത്തിലെ സൊറാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ടിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം വേണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ പത്രപ്രവർത്തകൻ നൽകിയ ഹർജി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് കേൾക്കുന്നതു സംബന്ധിച്ച വാർത്ത പ്രധാനമായി നൽകിയിട്ടുമുണ്ട്.
സുപ്രീംകോടതിയിലെ നാലു മുതിർന്ന ജഡ്ജിമാരുടെ പത്രസമ്മേളനമോ, ചീഫ് ജസ്റ്റീസിനെതിരേയുള്ള പരാതികളോ കേട്ടതായി പോലും നടിക്കാതെയാണ് ദൂരദർശനും ആകാശവാണിയും മുക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെ ത്തുടർന്ന് വാർത്താവിതരണ മന്ത്രി സ്മൃതി ഇറാനി വാക്കാൽ നൽകിയ നിർദേശമാണ് ഏറ്റവും പ്രധാന സംഭവം തമസ്കരിക്കാൻ നിർബന്ധിതമാക്കിയതെന്നാണ് ആരോപണം.
ദൂരദർശന്റെയും ആകാശവാണിയുടെയും വെബ്സൈറ്റുകളിലും സുപ്രീംകോടതിയിലെ പരസ്യകലാപം പരാമർശിച്ചില്ല. ഗുജറാത്തിലെ സൊറാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ടിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം വേണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ പത്രപ്രവർത്തകൻ നൽകിയ ഹർജി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് കേൾക്കുന്നതു സംബന്ധിച്ച വാർത്ത പ്രധാനമായി നൽകിയിട്ടുമുണ്ട്.