ബംഗളൂരു: ഐഎസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹമായ കാർട്ടോസാറ്റ് 2 ന്റെ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ തുടങ്ങി. ഇന്നലെ പുലർച്ചെ 5.29 നാണ് കൗണ്ട്ഡൗൺ ആരംഭിച്ചത്. ശ്രീഹരിക്കോട്ടയില്‍നിന്ന് ഇന്ന് രാവിലെ 9.28 ന് വിക്ഷേപിക്കും. കാര്‍ട്ടോസാറ്റ്2 നെ ഭ്രമണപഥത്തിലെത്തിക്കുന്നത് പിഎസ്എല്‍വിസി40 റോക്കറ്റാണ്. 31 ഉപഗ്രഹങ്ങളാണ് ഈ ഒരൊറ്റ ദൗത്യത്തിലൂടെ പിഎസ്എല്‍വി ബഹിരാകാശത്തെത്തിക്കുന്നത്.
ബഹിരാകാശത്തുനിന്ന് ഉന്നത നിലവാരമുള്ള ‘സ്പോട്ട്’ ചിത്രങ്ങളെടുക്കുകയാണു കാര്‍ട്ടോസാറ്റ്2 ന്റെ ലക്ഷ്യം. കാര്‍ട്ടോസാറ്റ്2 ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനൊപ്പം വിദേശരാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് ഇന്നു വിക്ഷേപിക്കുന്നത്. ഭൗമ നിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റിന് 710 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങള്‍ക്ക് മൊത്തം 613 കിലോഗ്രാമുമാണ് ഭാരം.
യുഎസ്, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന് എന്നീ രാജ്യങ്ങളുടേതാണു ചെറു ഉപഗ്രഹങ്ങള്‍.
ബഹിരാകാശത്തുനിന്ന് ഉന്നത നിലവാരമുള്ള ‘സ്പോട്ട്’ ചിത്രങ്ങളെടുക്കുകയാണു കാര്‍ട്ടോസാറ്റ്2 ന്റെ ലക്ഷ്യം. കാര്‍ട്ടോസാറ്റ്2 ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനൊപ്പം വിദേശരാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് ഇന്നു വിക്ഷേപിക്കുന്നത്. ഭൗമ നിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റിന് 710 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങള്‍ക്ക് മൊത്തം 613 കിലോഗ്രാമുമാണ് ഭാരം.
യുഎസ്, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന് എന്നീ രാജ്യങ്ങളുടേതാണു ചെറു ഉപഗ്രഹങ്ങള്‍.