ബെയ്ജിംഗ്: വടക്കൻ ചൈനയിലെ ലിൻഫെൻ നഗരത്തിലെ ഇവാഞ്ചലിക്കൽ ദേവാലയം അധികൃതർ ഇടിച്ചുനിരത്തി. 2009ൽ നിർമിച്ച ഗോൾഡൻ ലാന്പ്സ്റ്റാൻഡ് പള്ളിയാണു സൈനിക പോലീസും പ്രാദേശിക ഉദ്യോഗസ്ഥരും ചേർന്നു തകർത്തത്. ഡൈനാമിറ്റ് വച്ച് പള്ളി തകർത്തശേഷം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയായിരുന്നു. ഏതാനും വിശ്വാസികളെ അറസ്റ്റ് ചെയ്തു.
ക്രൈസ്തവർക്കെതിരേ ഭരണകൂടം കടുത്ത നടപടികൾക്കു മുതിരുമെന്ന് ആശങ്ക പരന്നിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഷാൻസിക്കു സമീപം ഷിഫാഗിലെ കത്തോലിക്കാ ദേവാലയവും ചൈനീസ് അധികൃതർ തകർക്കുകയുണ്ടായി. 2015ൽ ഷെജിയാംഗ് പ്രവിശ്യയിലെ നിരവധി ദേവാലയങ്ങൾക്കു നേരേ ആക്രമണം നടന്നു. 1200 കുരിശുകൾ നീക്കം ചെയ്തു.
മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടെന്നു ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും ആരാധനാസ്വാതന്ത്ര്യത്തിനു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നതാണു വസ്തുത.
ക്രൈസ്തവർക്കെതിരേ ഭരണകൂടം കടുത്ത നടപടികൾക്കു മുതിരുമെന്ന് ആശങ്ക പരന്നിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഷാൻസിക്കു സമീപം ഷിഫാഗിലെ കത്തോലിക്കാ ദേവാലയവും ചൈനീസ് അധികൃതർ തകർക്കുകയുണ്ടായി. 2015ൽ ഷെജിയാംഗ് പ്രവിശ്യയിലെ നിരവധി ദേവാലയങ്ങൾക്കു നേരേ ആക്രമണം നടന്നു. 1200 കുരിശുകൾ നീക്കം ചെയ്തു.
മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടെന്നു ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും ആരാധനാസ്വാതന്ത്ര്യത്തിനു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നതാണു വസ്തുത.