വാഷിംഗ്ടൺ ഡിസി: യോഗ്യത(മെറിറ്റ്) അടിസ്ഥാനത്തിൽ കുടിയേറ്റം അനുവദിക്കുന്ന ബിൽ യുഎസ് പാർലമെന്റിൽ അവതരിപ്പിച്ചു. സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് അനുമതി വർഷം 45 ശതമാനം വച്ചു കൂട്ടാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ബിൽ നിയമമായാൽ, കൂടുതൽ സാങ്കേതികപരിജ്ഞാനം വേണ്ടുന്ന ഇന്ത്യക്കാർ അടക്കമുള്ള തൊഴിലാളികൾക്ക് ഗ്രീൻ കാർഡ് ലഭിക്കാനുള്ള സാധ്യത ഏറും. എന്നാൽ ഒരാൾ അമേരിക്കയിലെത്തി, ക്രമേണ കുടുംബാംഗങ്ങളെക്കൂടി കൊണ്ടുവരുന്ന ശൃംഖലാ കുടിയേറ്റത്തിന് അന്ത്യം കുറിക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
‘അമേരിക്കയുടെ ഭാവി സുരക്ഷിതമാക്കുന്ന നിയമം’ എന്നാണു കോൺഗ്രസിലെ ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ച ബില്ലിന്റെ പേര്. എച്ച്-1ബി വീസയിൽ ഉയർന്ന പ്രഫഷണൽ ജോലികൾ ചെയ്യുന്ന ഇന്ത്യക്കാർക്കും ചൈനക്കാർക്കുമാകും ഏറെ പ്രയോജനം ലഭിക്കുക. എച്ച്-1ബി വീസക്കാരായ അഞ്ചു ലക്ഷം ഇന്ത്യക്കാർ ഗ്രീൻകാർഡിന് അപേക്ഷിച്ചു കാത്തുനിൽപ്പാണ്.
ഗ്രീൻ കാർഡി(പെർമനന്റ് റസിഡൻഷ്യൽ കാർഡ്)നായി പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ. 45 ശതമാനം കൂടുതൽ ഗ്രീൻകാർഡുകൾ അനുവദിക്കപ്പെടുന്പോൾ കാത്തിരിപ്പു കാലാവധി കുറയും.
ശൃംഖലാ കുടിയേറ്റം(ചെയിൻ ഇമിഗ്രേഷൻ) അവസാനിപ്പിക്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ നയം വ്യക്തമായി ബില്ലിൽ പ്രതിഫലിക്കുന്നു. വർഷം 10.5 ലക്ഷം പേരാണ് ഇപ്പോൾ കുടിയേറുന്നത്. ഇത് 2.6 ലക്ഷമായി കുറയ്ക്കാനാണ് നിർദേശം. കുടുംബാംഗങ്ങളെക്കൂടി അമേരിക്കയിലേക്കു കുടിയേറ്റുന്ന പരിപാടി അനുവദിക്കില്ല. പങ്കാളിയെയും പ്രായപൂർത്തിയാകാത്ത കുട്ടികളെയും കൊണ്ടുവരാം.
‘അമേരിക്കയുടെ ഭാവി സുരക്ഷിതമാക്കുന്ന നിയമം’ എന്നാണു കോൺഗ്രസിലെ ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ച ബില്ലിന്റെ പേര്. എച്ച്-1ബി വീസയിൽ ഉയർന്ന പ്രഫഷണൽ ജോലികൾ ചെയ്യുന്ന ഇന്ത്യക്കാർക്കും ചൈനക്കാർക്കുമാകും ഏറെ പ്രയോജനം ലഭിക്കുക. എച്ച്-1ബി വീസക്കാരായ അഞ്ചു ലക്ഷം ഇന്ത്യക്കാർ ഗ്രീൻകാർഡിന് അപേക്ഷിച്ചു കാത്തുനിൽപ്പാണ്.
ഗ്രീൻ കാർഡി(പെർമനന്റ് റസിഡൻഷ്യൽ കാർഡ്)നായി പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ. 45 ശതമാനം കൂടുതൽ ഗ്രീൻകാർഡുകൾ അനുവദിക്കപ്പെടുന്പോൾ കാത്തിരിപ്പു കാലാവധി കുറയും.
ശൃംഖലാ കുടിയേറ്റം(ചെയിൻ ഇമിഗ്രേഷൻ) അവസാനിപ്പിക്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ നയം വ്യക്തമായി ബില്ലിൽ പ്രതിഫലിക്കുന്നു. വർഷം 10.5 ലക്ഷം പേരാണ് ഇപ്പോൾ കുടിയേറുന്നത്. ഇത് 2.6 ലക്ഷമായി കുറയ്ക്കാനാണ് നിർദേശം. കുടുംബാംഗങ്ങളെക്കൂടി അമേരിക്കയിലേക്കു കുടിയേറ്റുന്ന പരിപാടി അനുവദിക്കില്ല. പങ്കാളിയെയും പ്രായപൂർത്തിയാകാത്ത കുട്ടികളെയും കൊണ്ടുവരാം.