ന്യൂഡൽഹി: മതപരമായ ചിഹ്നങ്ങൾ ആലേഖനം ചെയ്യുന്ന നാണയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച പൊതുതാത്പര്യഹർജി ഡൽഹി ഹൈക്കോടതി തള്ളി. രാജ്യത്തെ മതേതരസ്വഭാവത്തെ ഒരുതരത്തിലും ഹനിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഗീതാ മിത്തലും ജസ്റ്റീസ് സി. ഹരിശങ്കറും അടങ്ങുന്ന ബഞ്ചിന്റെ നടപടി.
ഏതെങ്കിലും ചടങ്ങിനെ അനുസ്മരിച്ച് നാണയങ്ങൾ പുറത്തിറക്കിയതുകൊണ്ട് മതേതരത്വത്തിനു ഭംഗം വരില്ല. മതചിഹ്നങ്ങൾ നാണയങ്ങളിൽ ആലേഖനം ചെയ്യുന്നതു മതേതരത്വത്തെ പ്രതികൂലമായി ബാധിക്കുമെന്നു തെളിയിക്കാൻ പരാതിക്കാർക്കു കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നാളെ മറ്റേതെങ്കിലും മതത്തിന്റെ ആഘോഷവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളടങ്ങിയ നാണയമോ കറൻസിയോ പുറത്തിറക്കിയേക്കാം. മതേതരത്വമെന്നതു മതാതീതമായി എല്ലാവരെയും തുല്യമായി ബഹുമാനിക്കുകയെന്നതാണ്-ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.
2010 ൽ ബൃഹദേശ്വര ക്ഷേത്രത്തിന്റെയും 2013 ൽ മാതാ വൈഷ്ണോ ദേവിയുടെയും ചിത്രങ്ങളുമായി പുറത്തിറങ്ങിയ നാണയങ്ങൾ പിൻവലിക്കാൻ ധനമന്ത്രാലയത്തിനും റിസർവ് ബാങ്കിനും നിർദേശം നൽകണമെന്നു കാണിച്ച് ഡൽഹി സ്വദേശികളായ രണ്ടുപേരാണു ഹർജി നൽകിയത്.
ഏതെങ്കിലും ചടങ്ങിനെ അനുസ്മരിച്ച് നാണയങ്ങൾ പുറത്തിറക്കിയതുകൊണ്ട് മതേതരത്വത്തിനു ഭംഗം വരില്ല. മതചിഹ്നങ്ങൾ നാണയങ്ങളിൽ ആലേഖനം ചെയ്യുന്നതു മതേതരത്വത്തെ പ്രതികൂലമായി ബാധിക്കുമെന്നു തെളിയിക്കാൻ പരാതിക്കാർക്കു കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നാളെ മറ്റേതെങ്കിലും മതത്തിന്റെ ആഘോഷവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളടങ്ങിയ നാണയമോ കറൻസിയോ പുറത്തിറക്കിയേക്കാം. മതേതരത്വമെന്നതു മതാതീതമായി എല്ലാവരെയും തുല്യമായി ബഹുമാനിക്കുകയെന്നതാണ്-ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.
2010 ൽ ബൃഹദേശ്വര ക്ഷേത്രത്തിന്റെയും 2013 ൽ മാതാ വൈഷ്ണോ ദേവിയുടെയും ചിത്രങ്ങളുമായി പുറത്തിറങ്ങിയ നാണയങ്ങൾ പിൻവലിക്കാൻ ധനമന്ത്രാലയത്തിനും റിസർവ് ബാങ്കിനും നിർദേശം നൽകണമെന്നു കാണിച്ച് ഡൽഹി സ്വദേശികളായ രണ്ടുപേരാണു ഹർജി നൽകിയത്.