മുംബൈ: മഹാരാഷ് ട്രയിൽ ഭീമ കോറെഗാവ് യുദ്ധവാർഷികം ആഘോഷിച്ചതിനെച്ചൊല്ലി ഉടലെടുത്ത ദളിത്-മറാഠ സംഘർഷത്തെത്തുടർന്ന് ദളിത് സംഘടകളുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന ബന്ദ് മുംബൈയിലെയും സമീപമേഖലകളിലും ജനജീവിതം സ്തംഭിപ്പിച്ചു.
ബസുകൾക്കുനേരെ കല്ലേറ് ഉൾപ്പെടെ വ്യാപക അക്രമമാണ് ബന്ദിൽ അരങ്ങേറിയത്. സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നുപ്രവർത്തിച്ചില്ല. ട്രെയിനുകൾ തടഞ്ഞ സമരക്കാർ റോഡ് ഗതാഗതവും സ്തംഭിപ്പിച്ചു. ഘാട്കോപ്പർ, കാംരജ്നഗർ, വിക്രോളി, ദിൻദോഷി, കാൻഡിവാലി, ജോഗേശ്വരി, കലാനഗർ, മാഹിം തുടങ്ങിയയിടങ്ങളിലാണു വൻ പ്രതിഷേധം അരങ്ങേറിയത്. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേവരെ സ്തംഭിപ്പിക്കാൻ സമരക്കാർ ശ്രമിച്ചു.
റെയിൽവേ ട്രാക്കിലിറങ്ങി പ്രതിഷേധിച്ചതോടെ ട്രെയിൻഗതാഗതവും താറുമാറായി. വൈകുന്നേരം നാലരയോടെ ബന്ദ് പിന്‍വലിക്കുകയാണെന്ന് ദളിത് നേതാവും ബിആര്‍ അംബേദ്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കര്‍ പ്രഖ്യാപിച്ചതോടെയാണ് സംഘർഷം അയഞ്ഞത്.
നാഗ്പൂര്‍, പൂന, ബാരാമതി തുടങ്ങിയ മേഖലകളിലും പ്രതിഷേധം ശക്തമായിരുന്നു. പൂനയ്ക്കു സമീപം ബാരാമതി, സാംഗ്ലി, മിറാജ് എന്നിവിടങ്ങളിലെല്ലാം ശക്തമായ പ്രതിഷേധമുണ്ടായി. നാഗ്പുരില്‍ സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടന്നു. ഔറംഗബാദിലും അക്രമസംഭവങ്ങള്‍ അരങ്ങേറി.
പ്രതിഷേധത്തിന്റെ മറവില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതുള്‍പ്പെടെ നടപടി തുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞു.
ബാന്ദ്രയിൽ 13 സർക്കാർ വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചെന്നു മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഒന്‍പത് കേസുകൾ രജിസ്റ്റർചെയ്തു. നൂറിലധികം പേരെ ചോദ്യംചെയ്തതായും പോലീസ് അറിയിച്ചു.
1818ൽ ബ്രിട്ടീഷുകാരും മറാഠികളും തമ്മിലുണ്ടായ യുദ്ധത്തിൽ ബ്രിട്ടീഷുകാർക്കൊപ്പം നിന്നു പോരാടി മറാഠികളെ പരാജയപ്പെടുത്തിയ ദളിത് വിഭാഗക്കാരുടെ(മഹർ) പട്ടാള യൂണിറ്റിലെ അംഗങ്ങൾക്കായി പൂനയിൽ നിർമിച്ച സ്മാരകത്തിൽ ഒന്നാംതീയതിയാണ് ഇരുന്നൂറാം വാർഷികാഘോഷം നടന്നത്. ഇതിനിടെ മറാഠകൾ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണു ദളിതരുടെ പരാതി. ഇതാണു മൂന്നുദിവസം നീണ്ട അക്രമങ്ങളിലേക്കു വഴിതുറന്നത്.
ബസുകൾക്കുനേരെ കല്ലേറ് ഉൾപ്പെടെ വ്യാപക അക്രമമാണ് ബന്ദിൽ അരങ്ങേറിയത്. സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നുപ്രവർത്തിച്ചില്ല. ട്രെയിനുകൾ തടഞ്ഞ സമരക്കാർ റോഡ് ഗതാഗതവും സ്തംഭിപ്പിച്ചു. ഘാട്കോപ്പർ, കാംരജ്നഗർ, വിക്രോളി, ദിൻദോഷി, കാൻഡിവാലി, ജോഗേശ്വരി, കലാനഗർ, മാഹിം തുടങ്ങിയയിടങ്ങളിലാണു വൻ പ്രതിഷേധം അരങ്ങേറിയത്. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേവരെ സ്തംഭിപ്പിക്കാൻ സമരക്കാർ ശ്രമിച്ചു.
റെയിൽവേ ട്രാക്കിലിറങ്ങി പ്രതിഷേധിച്ചതോടെ ട്രെയിൻഗതാഗതവും താറുമാറായി. വൈകുന്നേരം നാലരയോടെ ബന്ദ് പിന്‍വലിക്കുകയാണെന്ന് ദളിത് നേതാവും ബിആര്‍ അംബേദ്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കര്‍ പ്രഖ്യാപിച്ചതോടെയാണ് സംഘർഷം അയഞ്ഞത്.
നാഗ്പൂര്‍, പൂന, ബാരാമതി തുടങ്ങിയ മേഖലകളിലും പ്രതിഷേധം ശക്തമായിരുന്നു. പൂനയ്ക്കു സമീപം ബാരാമതി, സാംഗ്ലി, മിറാജ് എന്നിവിടങ്ങളിലെല്ലാം ശക്തമായ പ്രതിഷേധമുണ്ടായി. നാഗ്പുരില്‍ സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടന്നു. ഔറംഗബാദിലും അക്രമസംഭവങ്ങള്‍ അരങ്ങേറി.
പ്രതിഷേധത്തിന്റെ മറവില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതുള്‍പ്പെടെ നടപടി തുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞു.
ബാന്ദ്രയിൽ 13 സർക്കാർ വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചെന്നു മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഒന്‍പത് കേസുകൾ രജിസ്റ്റർചെയ്തു. നൂറിലധികം പേരെ ചോദ്യംചെയ്തതായും പോലീസ് അറിയിച്ചു.
1818ൽ ബ്രിട്ടീഷുകാരും മറാഠികളും തമ്മിലുണ്ടായ യുദ്ധത്തിൽ ബ്രിട്ടീഷുകാർക്കൊപ്പം നിന്നു പോരാടി മറാഠികളെ പരാജയപ്പെടുത്തിയ ദളിത് വിഭാഗക്കാരുടെ(മഹർ) പട്ടാള യൂണിറ്റിലെ അംഗങ്ങൾക്കായി പൂനയിൽ നിർമിച്ച സ്മാരകത്തിൽ ഒന്നാംതീയതിയാണ് ഇരുന്നൂറാം വാർഷികാഘോഷം നടന്നത്. ഇതിനിടെ മറാഠകൾ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണു ദളിതരുടെ പരാതി. ഇതാണു മൂന്നുദിവസം നീണ്ട അക്രമങ്ങളിലേക്കു വഴിതുറന്നത്.