ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുതിർന്ന പാർട്ടി നേതാവായ സഞ്ജയ് സിംഗ്, ചാർട്ടേർഡ് അക്കൗണ്ട ന്റും ജിഎസ്ടി വിദഗ്ധനുമായ എൻ.ഡി ഗുപ്ത, ഡൽഹി വ്യവസായി സുശീൽ ഗുപ്ത എന്നിവരെയാണു പാർട്ടി നാമനിർദേശം ചെയ്യുന്നതെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.
ആം ആദ്മി പാർട്ടിയുടെ ഇന്നലെ ചേർന്ന രാഷ്ട്രീയകാര്യ സമിതിയാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. ജനുവരി അഞ്ചിനാണു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
രാജ്യസഭാ സ്ഥാനാർഥിത്വത്തിൽ നിന്നു തഴയപ്പെട്ടതോടെ പാർട്ടിക്കെതിരേ ശക്തമായ നിലപാടുമായി കുമാർ വിശ്വാസ് രംഗത്തെത്തി. അരവിന്ദ് കേജരിവാൾ മുമ്പു മുന്നറിയിപ്പു തന്നിരുന്നതുപോലെ തന്നെ തനിക്കൊരു തട്ടു തന്നു എന്നാണു കുമാർ വിശ്വാസ് പ്രതികരിച്ചത്. ഇത്തവണ തന്നെ പരിഗണിക്കണമെന്നു കുമാർ വിശ്വാസ് ആവശ്യപ്പെട്ടിരുന്നു. സത്യം പറയുന്നതു കൊണ്ടാണു തന്നെ തഴഞ്ഞതെന്ന് വിശ്വാസ് പ്രതികരിച്ചു.
തന്നെ രാജ്യസഭാ സ്ഥാനാർഥിയാക്കാമെന്നു നേരത്തെ നേതൃത്വം ഉറപ്പുനൽകിയിരുന്നുവെന്നാണ് കുമാർ ബിശ്വാസ് പറയുന്നത്. സത്യം വിളിച്ചുപറഞ്ഞതുകൊണ്ടാണ് കേജരിവാൾ തനിക്ക് സീറ്റ് നിഷേധിച്ചതെന്നും അദ്ദേഹം ഒരു ഡോക്ടറെപ്പോലെയാണ് പെരുമാറുന്നതെന്നും കുമാർ ബിശ്വാസ് ആരോപിച്ചു.
പാർട്ടിയിൽ സുപ്രധാന തീരുമാനങ്ങൾ കൈകൊള്ളുന്ന പൊളിറ്റിക്കൽ അഫേഴ്സ് കമ്മിറ്റിയാണ് സ്ഥാനാർഥി നിർണയം നടത്തിയത്. കുമാർ ബിശ്വാസ് ഈ കമ്മിറ്റിയിൽ അംഗമാണെങ്കിലും ഇന്നലെ നടന്ന യോഗത്തിൽ പങ്കെടുത്തില്ല. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടർന്ന് നേരത്തെ തന്നെ ആം ആദ്മി പാർട്ടിയിൽ പൊട്ടിത്തെറിക്കുള്ള സൂചനകൾ പ്രകടമായിരുന്നെങ്കിലും നേതൃത്വം ഇടപെട്ട് പരിഹരിച്ചിരുന്നു.
അതിനിടെ ഗുജറാത്തിലെ പട്ടേൽ സമര നായകൻ ഹർദിക് പട്ടേൽ, കുമാർ വിശ്വാസിനു പിന്തുണ പ്രഖ്യാപിച്ചു ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു. സുശീൽ ഗുപ്തയെ സ്ഥാനാർഥിയാക്കിയതിൽ, പാർട്ടി വിട്ടുപോയ സ്ഥാപക നേതാവ് യോഗേന്ദ്ര യാദവും കേജരിവാളിനെ വിമർശിച്ചു. സുശീൽ ഗുപ്തയെ സ്ഥാനാർഥിയാക്കിയതിലൂടെ ആം ആദ്മി പാർട്ടി സീറ്റ് വിലയ്ക്കു വിൽക്കുന്ന ബിഎസ്പിയുടെ നിലവാരത്തിലേക്കെത്തിയെന്ന് പാർട്ടിയുടെ മുൻ ദേശീയ എക്സിക്യുട്ടീവ് അംഗം മയങ്ക് ഗാന്ധി പറഞ്ഞു.
ആം ആദ്മി പാർട്ടിയുടെ ഇന്നലെ ചേർന്ന രാഷ്ട്രീയകാര്യ സമിതിയാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. ജനുവരി അഞ്ചിനാണു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
രാജ്യസഭാ സ്ഥാനാർഥിത്വത്തിൽ നിന്നു തഴയപ്പെട്ടതോടെ പാർട്ടിക്കെതിരേ ശക്തമായ നിലപാടുമായി കുമാർ വിശ്വാസ് രംഗത്തെത്തി. അരവിന്ദ് കേജരിവാൾ മുമ്പു മുന്നറിയിപ്പു തന്നിരുന്നതുപോലെ തന്നെ തനിക്കൊരു തട്ടു തന്നു എന്നാണു കുമാർ വിശ്വാസ് പ്രതികരിച്ചത്. ഇത്തവണ തന്നെ പരിഗണിക്കണമെന്നു കുമാർ വിശ്വാസ് ആവശ്യപ്പെട്ടിരുന്നു. സത്യം പറയുന്നതു കൊണ്ടാണു തന്നെ തഴഞ്ഞതെന്ന് വിശ്വാസ് പ്രതികരിച്ചു.
തന്നെ രാജ്യസഭാ സ്ഥാനാർഥിയാക്കാമെന്നു നേരത്തെ നേതൃത്വം ഉറപ്പുനൽകിയിരുന്നുവെന്നാണ് കുമാർ ബിശ്വാസ് പറയുന്നത്. സത്യം വിളിച്ചുപറഞ്ഞതുകൊണ്ടാണ് കേജരിവാൾ തനിക്ക് സീറ്റ് നിഷേധിച്ചതെന്നും അദ്ദേഹം ഒരു ഡോക്ടറെപ്പോലെയാണ് പെരുമാറുന്നതെന്നും കുമാർ ബിശ്വാസ് ആരോപിച്ചു.
പാർട്ടിയിൽ സുപ്രധാന തീരുമാനങ്ങൾ കൈകൊള്ളുന്ന പൊളിറ്റിക്കൽ അഫേഴ്സ് കമ്മിറ്റിയാണ് സ്ഥാനാർഥി നിർണയം നടത്തിയത്. കുമാർ ബിശ്വാസ് ഈ കമ്മിറ്റിയിൽ അംഗമാണെങ്കിലും ഇന്നലെ നടന്ന യോഗത്തിൽ പങ്കെടുത്തില്ല. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടർന്ന് നേരത്തെ തന്നെ ആം ആദ്മി പാർട്ടിയിൽ പൊട്ടിത്തെറിക്കുള്ള സൂചനകൾ പ്രകടമായിരുന്നെങ്കിലും നേതൃത്വം ഇടപെട്ട് പരിഹരിച്ചിരുന്നു.
അതിനിടെ ഗുജറാത്തിലെ പട്ടേൽ സമര നായകൻ ഹർദിക് പട്ടേൽ, കുമാർ വിശ്വാസിനു പിന്തുണ പ്രഖ്യാപിച്ചു ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു. സുശീൽ ഗുപ്തയെ സ്ഥാനാർഥിയാക്കിയതിൽ, പാർട്ടി വിട്ടുപോയ സ്ഥാപക നേതാവ് യോഗേന്ദ്ര യാദവും കേജരിവാളിനെ വിമർശിച്ചു. സുശീൽ ഗുപ്തയെ സ്ഥാനാർഥിയാക്കിയതിലൂടെ ആം ആദ്മി പാർട്ടി സീറ്റ് വിലയ്ക്കു വിൽക്കുന്ന ബിഎസ്പിയുടെ നിലവാരത്തിലേക്കെത്തിയെന്ന് പാർട്ടിയുടെ മുൻ ദേശീയ എക്സിക്യുട്ടീവ് അംഗം മയങ്ക് ഗാന്ധി പറഞ്ഞു.