അഹമ്മദാബാദ്: ഗുജറാത്തിൽ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലായിരുന്ന ദളിത് യുവാവിനെക്കൊണ്ട് 15 പോലീസുകാരുടെ ഷൂ നക്കിച്ചതായി പരാതി. ഹർഷദ് ജാദവ്(38) ആണു പരാതിക്കാരൻ.
നാട്ടിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഡിസംബർ 28 രാത്രി ഹർഷദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിനോദ് ബാബുഭായ് എന്ന പോലീസ് കോൺസ്റ്റബിൾ ഹർദിനെ ലാത്തികൊണ്ട് അടിച്ച് വിരലൊടിച്ചു. ഹർഷദ് ദളിത് വിഭാഗക്കാരനാണെന്ന് അറിഞ്ഞതോടെ കോൺസ്റ്റബിൾ വിനോദിന്റെ കാൽതൊട്ട് മാപ്പപേക്ഷിക്കാൻ മറ്റു പോലീസുകാർ ആവശ്യപ്പെട്ടു. ഹർഷദ് പോലീസുകാർ പറഞ്ഞത് അനുസരിച്ചു. തുടർന്ന് തങ്ങളുടെ ഷൂ നക്കാൻ സ്റ്റേഷനിലുണ്ടായിരുന്ന 15 പോലീസുകാർ ആവശ്യപ്പെടുകയായിരുന്നു. ടെലിവിഷൻ റിപ്പയറിംഗ് നടത്തി ജീവിക്കുന്നയാളാണു ഹർഷദ്. ഡിസംബർ 29നു ഹർഷദിനു ജാമ്യം ലഭിച്ചു. ഹർഷദിനെ മർദിച്ച പോലീസുകാരനെതിരേ കേസെടുത്തിട്ടുണ്ട്.
നാട്ടിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഡിസംബർ 28 രാത്രി ഹർഷദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിനോദ് ബാബുഭായ് എന്ന പോലീസ് കോൺസ്റ്റബിൾ ഹർദിനെ ലാത്തികൊണ്ട് അടിച്ച് വിരലൊടിച്ചു. ഹർഷദ് ദളിത് വിഭാഗക്കാരനാണെന്ന് അറിഞ്ഞതോടെ കോൺസ്റ്റബിൾ വിനോദിന്റെ കാൽതൊട്ട് മാപ്പപേക്ഷിക്കാൻ മറ്റു പോലീസുകാർ ആവശ്യപ്പെട്ടു. ഹർഷദ് പോലീസുകാർ പറഞ്ഞത് അനുസരിച്ചു. തുടർന്ന് തങ്ങളുടെ ഷൂ നക്കാൻ സ്റ്റേഷനിലുണ്ടായിരുന്ന 15 പോലീസുകാർ ആവശ്യപ്പെടുകയായിരുന്നു. ടെലിവിഷൻ റിപ്പയറിംഗ് നടത്തി ജീവിക്കുന്നയാളാണു ഹർഷദ്. ഡിസംബർ 29നു ഹർഷദിനു ജാമ്യം ലഭിച്ചു. ഹർഷദിനെ മർദിച്ച പോലീസുകാരനെതിരേ കേസെടുത്തിട്ടുണ്ട്.