സിയൂൾ: ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള ഹോട്ട് ലൈൻ ടെലഫോൺ പുനരാരംഭിച്ചു. രണ്ടു വർഷം മുന്പ് കിം ജോംഗ് ഉന്നിന്റെ നിർദേശപ്രകാരം നിർത്തലാക്കിയ ഹോട്ട് ലൈനാണ് ഇന്നലെ വീണ്ടും പ്രവർത്തിപ്പിച്ചത്.
ദക്ഷിണകൊറിയയിൽ നടത്തുന്ന വിന്റർ ഒളിന്പിക്സിൽ പങ്കെടുക്കാൻ ഉത്തരകൊറിയയ്ക്കു താത്പര്യമുണ്ടെന്ന കിമ്മിന്റെ പുതുവത്സര സന്ദേശത്തെത്തുടർന്നാണ് ഇരുകൊറിയകളും തമ്മിൽ വീണ്ടും അടുക്കാൻ തീരുമാനിച്ചത്.
ഇന്നലെ പ്രാദേശിക സമയം ഉച്ചകഴിഞ്ഞു മൂന്നരയ്ക്ക് ഉത്തരകൊറിയയിൽ നിന്നുള്ള ടെലഫോൺ സന്ദേശം കിട്ടിയെന്ന് ദക്ഷിണകൊറിയൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.ആദ്യ സംഭാഷണം 20 മിനിറ്റു ദീർഘിച്ചു. മണിക്കൂറുകൾക്കുശേഷം ഉത്തരകൊറിയയിൽനിന്നു വീണ്ടും ഫോൺ കോൾ വന്നു.
ലൈൻ ചെക്കുചെയ്യുന്നതിനും മറ്റുമാണു കൂടുതൽ സമയം ചെലവഴിച്ചത്. ഹോട്ട് ലൈൻ പ്രവർത്തിപ്പിക്കാൻ കിം നേരിട്ട് ഉത്തരവു നൽകുകയായിരുന്നുവെന്ന് ഉത്തരകൊറിയൻ അധികൃതർ വ്യക്തമാക്കി.
നേരിട്ടുള്ള ആശയവിനിമയത്തിനു കളമൊരുങ്ങിയതു നല്ലകാര്യമാണെന്നു ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ പറഞ്ഞു.
വിന്റർ ഒളിന്പിക്സിനെക്കുറിച്ചു ചർച്ചചെയ്യാൻ ഒന്പതിനുയോഗം ചേരാമെന്ന ദക്ഷിണകൊറിയയുടെ നിർദേശത്തിന് പ്യോഗ്യാംഗ് ഇതുവരെ മറുപടി നൽകിയിട്ടില്ല.
ദക്ഷിണകൊറിയയിൽ നടത്തുന്ന വിന്റർ ഒളിന്പിക്സിൽ പങ്കെടുക്കാൻ ഉത്തരകൊറിയയ്ക്കു താത്പര്യമുണ്ടെന്ന കിമ്മിന്റെ പുതുവത്സര സന്ദേശത്തെത്തുടർന്നാണ് ഇരുകൊറിയകളും തമ്മിൽ വീണ്ടും അടുക്കാൻ തീരുമാനിച്ചത്.
ഇന്നലെ പ്രാദേശിക സമയം ഉച്ചകഴിഞ്ഞു മൂന്നരയ്ക്ക് ഉത്തരകൊറിയയിൽ നിന്നുള്ള ടെലഫോൺ സന്ദേശം കിട്ടിയെന്ന് ദക്ഷിണകൊറിയൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.ആദ്യ സംഭാഷണം 20 മിനിറ്റു ദീർഘിച്ചു. മണിക്കൂറുകൾക്കുശേഷം ഉത്തരകൊറിയയിൽനിന്നു വീണ്ടും ഫോൺ കോൾ വന്നു.
ലൈൻ ചെക്കുചെയ്യുന്നതിനും മറ്റുമാണു കൂടുതൽ സമയം ചെലവഴിച്ചത്. ഹോട്ട് ലൈൻ പ്രവർത്തിപ്പിക്കാൻ കിം നേരിട്ട് ഉത്തരവു നൽകുകയായിരുന്നുവെന്ന് ഉത്തരകൊറിയൻ അധികൃതർ വ്യക്തമാക്കി.
നേരിട്ടുള്ള ആശയവിനിമയത്തിനു കളമൊരുങ്ങിയതു നല്ലകാര്യമാണെന്നു ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ പറഞ്ഞു.
വിന്റർ ഒളിന്പിക്സിനെക്കുറിച്ചു ചർച്ചചെയ്യാൻ ഒന്പതിനുയോഗം ചേരാമെന്ന ദക്ഷിണകൊറിയയുടെ നിർദേശത്തിന് പ്യോഗ്യാംഗ് ഇതുവരെ മറുപടി നൽകിയിട്ടില്ല.