സുരി (പശ്ചിമബംഗാൾ): ഹോട്ടലിൽ സൗകര്യമില്ലെന്നാരോപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ബിഹാർ മന്ത്രിയെയും സംഘത്തെയും ഹോട്ടൽ ജീവനക്കാർ മർദിച്ചു. പശ്ചിമബംഗാളിലെ താരാപീഠിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ബിഹാർ നഗരവികസന മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുരേഷ് ശർമയെയും പരിവാരങ്ങളെയുമാണു ഹോട്ടൽ ജീവനക്കാർ കൈയേറ്റം ചെയ്തത്.
ബിർഭും ജില്ലയിലെ താരാപീഠിൽ ക്ഷേത്രദർശനത്തിനെത്തിയ മന്ത്രി അതിനുശേഷം ഹോട്ടലിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഒരു മന്ത്രിക്കു ചേർന്ന സൗകര്യം ഹോട്ടലിൽ ഇല്ലെന്നും ബുക്കിംഗിനു നല്കിയ പണം മടക്കി നല്കണമെന്നും ആവശ്യപ്പെട്ടതാണു സംഘർഷത്തിനു വഴിവച്ചത്. രണ്ടു മുറികളായിരുന്നു മന്ത്രിയും പരിവാരങ്ങളും ബുക്ക് ചെയ്തിരുന്നത്.
സംഭവത്തെത്തുടർന്ന് ഹോട്ടൽ അധികൃതർക്കെതിരേ മന്ത്രി സുരേഷ് ശർമയും, മന്ത്രിക്കും സംഘത്തിനുമെതിരേ ഹോട്ടൽ അധികൃതരും പോലീസിൽ പരാതി നല്കിയിട്ടുണ്ട്.
ബിർഭും ജില്ലയിലെ താരാപീഠിൽ ക്ഷേത്രദർശനത്തിനെത്തിയ മന്ത്രി അതിനുശേഷം ഹോട്ടലിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഒരു മന്ത്രിക്കു ചേർന്ന സൗകര്യം ഹോട്ടലിൽ ഇല്ലെന്നും ബുക്കിംഗിനു നല്കിയ പണം മടക്കി നല്കണമെന്നും ആവശ്യപ്പെട്ടതാണു സംഘർഷത്തിനു വഴിവച്ചത്. രണ്ടു മുറികളായിരുന്നു മന്ത്രിയും പരിവാരങ്ങളും ബുക്ക് ചെയ്തിരുന്നത്.
സംഭവത്തെത്തുടർന്ന് ഹോട്ടൽ അധികൃതർക്കെതിരേ മന്ത്രി സുരേഷ് ശർമയും, മന്ത്രിക്കും സംഘത്തിനുമെതിരേ ഹോട്ടൽ അധികൃതരും പോലീസിൽ പരാതി നല്കിയിട്ടുണ്ട്.