ന്യൂഡൽഹി: സാന്പത്തിക വെട്ടിപ്പു കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു. 11ന് ഹാജരാകാനാണു നിർദേശം. കാർത്തിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തും. കാർത്തി, ഐഎൻഎക്സ് മീഡിയ ഡയറക്ടർമാരായിരുന്ന പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവർക്കെതിരേ കഴിഞ്ഞ മേയിലാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്.