മുംബൈ: വിമാനത്തിൽ ബോംബു വച്ചിട്ടുണ്ടെന്നു കള്ളത്തരം പറഞ്ഞതിന് അമേരിക്കൻ കന്പനിയുടെ സിഇഒ ആയ ഇന്ത്യൻ വംശജനെ മുംബൈ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. എന്നാൽ, താൻ പറഞ്ഞത് ടെലിഫോൺ ഓപ്പറേറ്റർക്കു മനസിലാകാതിരുന്നതാണ് ബോംബു ഭീഷണിയെന്നു തെറ്റിദ്ധരിക്കാൻ കാരണമെന്ന് അറസ്റ്റിലായ വിനോദ് മൂർജാനി കോടതിയിൽ പറഞ്ഞു. ബോംബെ - ഡൽഹി വിമാനം എന്നർഥത്തിൽ ബോം-ഡെൽ വിമാനം എന്നാണത്രേ പറഞ്ഞത്. എന്നാൽ ബോംബ് ഹെ(ബോംബുണ്ട്) എന്നാണ് ഓപ്പറേറ്റർ മനസിലാക്കിയത്.
ഞായറാഴ്ചയാണു സംഭവം. മുംബൈയിൽനിന്നു ഡൽഹിയിലെത്തി വിർജീനിയ വഴി റോമിലേക്കായിരുന്നു മൂർജാനിയുടെയും കുടുംബത്തിന്റെയും യാത്ര നിശ്ചയിച്ചിരുന്നത്. മുംബൈയിൽനിന്നു ഡൽഹിക്കുള്ള വിമാനം വൈകി. തുടർന്ന് അദ്ദേഹം മുംബൈ വിമാനത്താവളത്തിന്റെ ടോൾഫ്രീ നന്പറിൽ വിളിച്ചു.
ഹിന്ദിയിൽ ‘ബോംബ് ഫത്താ ഹെ’(ബോംബ് പൊട്ടി) എന്നാണു മൂർജാനി പറഞ്ഞതെന്ന് വിമാനത്താവള അധികൃതർ അവകാശപ്പെട്ടു. ഉടൻ തന്നെ ഫോൺ കട്ടാക്കുകയും ചെയ്തു. വിവരം അറിഞ്ഞ പോലീസ് ഉടനെത്തി മൂർജാനിയെ അറസ്റ്റ് ചെയ്തു. എന്നാൽ, ബോം-ഡെൽ വിമാനത്തിന്റെ സ്ഥിതി എന്താണെന്നാണ് താൻ ആരാഞ്ഞതെന്ന് മൂർജാനി തിങ്കളാഴ്ച അന്ധേരി കോടതിയിൽ പറഞ്ഞു. ലൈനിൽ എന്തോ തകരാറു തോന്നിയ കാരണം വേഗം കട്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഡൽഹിയിലെ വിമാന സർവീസുകൾ താളം തെറ്റിക്കാനായി മൂർജാനി മനഃപൂർവം ബോംബ് ഭീഷണി മുഴക്കിയതാണെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. ഡൽഹിയിൽ വൈകി എത്തിയാലും അവിടെനിന്ന് റോമിലേക്കുള്ള വിമാനം മുടങ്ങാതിരിക്കാനാണ് അദ്ദേഹം ലക്ഷ്യമിട്ടതെന്നും ചൂണ്ടിക്കാട്ടി. വ്യാജ ബോംബ് ഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണു മൂർജാനിക്കെതിരേ ചുമത്തിയിരിക്കുന്നത്. 15,000 രൂപയുടെ ജാമ്യത്തിൽ വിട്ടയച്ചു.
ഞായറാഴ്ചയാണു സംഭവം. മുംബൈയിൽനിന്നു ഡൽഹിയിലെത്തി വിർജീനിയ വഴി റോമിലേക്കായിരുന്നു മൂർജാനിയുടെയും കുടുംബത്തിന്റെയും യാത്ര നിശ്ചയിച്ചിരുന്നത്. മുംബൈയിൽനിന്നു ഡൽഹിക്കുള്ള വിമാനം വൈകി. തുടർന്ന് അദ്ദേഹം മുംബൈ വിമാനത്താവളത്തിന്റെ ടോൾഫ്രീ നന്പറിൽ വിളിച്ചു.
ഹിന്ദിയിൽ ‘ബോംബ് ഫത്താ ഹെ’(ബോംബ് പൊട്ടി) എന്നാണു മൂർജാനി പറഞ്ഞതെന്ന് വിമാനത്താവള അധികൃതർ അവകാശപ്പെട്ടു. ഉടൻ തന്നെ ഫോൺ കട്ടാക്കുകയും ചെയ്തു. വിവരം അറിഞ്ഞ പോലീസ് ഉടനെത്തി മൂർജാനിയെ അറസ്റ്റ് ചെയ്തു. എന്നാൽ, ബോം-ഡെൽ വിമാനത്തിന്റെ സ്ഥിതി എന്താണെന്നാണ് താൻ ആരാഞ്ഞതെന്ന് മൂർജാനി തിങ്കളാഴ്ച അന്ധേരി കോടതിയിൽ പറഞ്ഞു. ലൈനിൽ എന്തോ തകരാറു തോന്നിയ കാരണം വേഗം കട്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഡൽഹിയിലെ വിമാന സർവീസുകൾ താളം തെറ്റിക്കാനായി മൂർജാനി മനഃപൂർവം ബോംബ് ഭീഷണി മുഴക്കിയതാണെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. ഡൽഹിയിൽ വൈകി എത്തിയാലും അവിടെനിന്ന് റോമിലേക്കുള്ള വിമാനം മുടങ്ങാതിരിക്കാനാണ് അദ്ദേഹം ലക്ഷ്യമിട്ടതെന്നും ചൂണ്ടിക്കാട്ടി. വ്യാജ ബോംബ് ഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണു മൂർജാനിക്കെതിരേ ചുമത്തിയിരിക്കുന്നത്. 15,000 രൂപയുടെ ജാമ്യത്തിൽ വിട്ടയച്ചു.