പൽവാൽ (ഹരിയാന): റിട്ടയേർഡ് ആർമി ക്യാപ്റ്റൻ റിപ്പർമോഡൽ ആക്രമണത്തിലൂടെ ആറുപേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആഗ്ര ചൗക്കിനും ക്യാന്പ് ചൗക്കിനും ഇടയിൽ ഇന്നലെ പുലർച്ചെ രണ്ട് മുതൽ നാലുവരെയുള്ള സമയത്താണ് സർവരെയും നടുക്കിയ ഹീനകൃത്യം അരങ്ങേറിയത്. നരേഷ് ധൻഖാദ് (45) എന്ന ആളാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. നരേഷ് മാനസിക രോഗിയാണെന്നാണു പ്രാഥമിക നിഗമനം.
സ്വകാര്യ ആശുപത്രിയിലെ വരാന്തയിൽ ഉറങ്ങിക്കിടന്ന അൻജും എന്ന യുവതിയെയാണ് ഇയാൾ ആദ്യം കൈയിൽ കരുതിയിരുന്ന തടിക്കഷണം കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ഇതിന്റെ സിസി ടിവി ദൃശ്യം പോലീസിനു ലഭിച്ചു. തുടർന്ന് തെരുവിലേക്കിറങ്ങി അഞ്ച് പേരെക്കൂടി നരേഷ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പിടിക്കാൻ ശ്രമിച്ച പോലീസുകാരനെയും ഇയാൾ ആക്രമിച്ചു.
1999ലാണ് നരേഷ് സൈന്യത്തിൽ ലെഫ്റ്റനന്റായി ചേർന്നത്. 2003ൽ ആരോഗ്യകാരണങ്ങളാൽ റിട്ടയർ ചെയ്തു. തുടർന്ന് 2006ൽ ഹരിയാന അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് ഡെവലപ്മെന്റ് ഓഫീസറായി ചേർന്നു. ആരോഗ്യ വകുപ്പിൽ സബ് ഡിവിഷണൽ ഓഫീസറായി നരേഷ് ജോലി ചെയ്തുവരികയായിരുന്നതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
സ്വകാര്യ ആശുപത്രിയിലെ വരാന്തയിൽ ഉറങ്ങിക്കിടന്ന അൻജും എന്ന യുവതിയെയാണ് ഇയാൾ ആദ്യം കൈയിൽ കരുതിയിരുന്ന തടിക്കഷണം കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ഇതിന്റെ സിസി ടിവി ദൃശ്യം പോലീസിനു ലഭിച്ചു. തുടർന്ന് തെരുവിലേക്കിറങ്ങി അഞ്ച് പേരെക്കൂടി നരേഷ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പിടിക്കാൻ ശ്രമിച്ച പോലീസുകാരനെയും ഇയാൾ ആക്രമിച്ചു.
1999ലാണ് നരേഷ് സൈന്യത്തിൽ ലെഫ്റ്റനന്റായി ചേർന്നത്. 2003ൽ ആരോഗ്യകാരണങ്ങളാൽ റിട്ടയർ ചെയ്തു. തുടർന്ന് 2006ൽ ഹരിയാന അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് ഡെവലപ്മെന്റ് ഓഫീസറായി ചേർന്നു. ആരോഗ്യ വകുപ്പിൽ സബ് ഡിവിഷണൽ ഓഫീസറായി നരേഷ് ജോലി ചെയ്തുവരികയായിരുന്നതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു.