ബെയ്ജിംഗ്: ഭീകരവിരുദ്ധ പ്രവർത്തനത്തിൽ പാക്കിസ്ഥാൻ വിലമതിക്കാനാവാത്ത സംഭാവനയാണു നല്കുന്നതെന്നു ചൈന. അമേരിക്കയെ വിഡ്ഢിയാക്കി പാക്കിസ്ഥാൻ ഭീകരർക്കു സുരക്ഷിത സ്ഥാനം ഒരുക്കുകയാണെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പരാമർശത്തിനു പിറ്റേന്നാണു പാക്കിസ്ഥാനെ പിന്തുണച്ചു ചൈന രംഗത്തെത്തിയിരിക്കുന്നത്.
വഞ്ചനയും കാപട്യവും മാത്രമാണു പാക്കിസ്ഥാന്റെ കൈയിലുള്ളതെന്നും ഭീകരവിരുദ്ധ പ്രവർത്തനത്തിനുള്ള അമേരിക്കൻ സാന്പത്തിക സഹായം 15 വർഷമായി സ്വീകരിച്ച്, ഭീകരവാദത്തെ പ്രോത്സാഹിപ്പി ക്കുകയാണെന്നും പുതുവർഷത്തിലെ ആദ്യ ട്വീറ്റിൽ ട്രംപ് പറഞ്ഞിരുന്നു.
ഭീകരവാദത്തിനെതിരേ പോരാടുന്നതിൽ പാക്കിസ്ഥാൻ ത്യാഗങ്ങൾ സഹിച്ച് കഠിന പ്രയത്നങ്ങൾ നടത്തുന്നുണ്ട്. ആഗോളതലത്തിലുള്ള ഭീകരവിരുദ്ധപ്രവർത്തനങ്ങളിൽ വിലമതിക്കാനാവാത്ത സംഭാവനകളാണ് നല്കുന്നത്. ഇക്കാര്യം അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്ന് ട്രംപിന്റെ പരാമർശത്തെ വിമർശിച്ചുകൊണ്ട് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ജെഗ് ഷുഗാംഗ് പറഞ്ഞു.
മേഖലയിലെ സമാധാനാന്തരീക്ഷം നിലനിർത്തി ഭീകരവിരുദ്ധപ്രവർത്തനങ്ങൾ ഉൾപ്പെടെ അന്താരാഷ്ട്ര സഹകരണത്തിൽ പാക്കിസ്ഥാൻ ഇടപെടുന്നതിൽ ചൈനയ്ക്കു സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേഷ്യൻ മേഖലയിൽ ചൈനയുടെ പ്രധാന സഖ്യരാജ്യമാണ് പാക്കിസ്ഥാൻ. ചൈന-പാക് സാന്പത്തിക ഇടനാഴിയിൽ 5000 കോടി ഡോളറിന്റെ നിക്ഷേപമാണു ചൈന നടത്തുന്നത്.
പാക് അധിനിവേശ കാഷ്മീരിലൂടെ കടന്നു പോകുന്ന സാന്പത്തിക ഇടനാഴി നിർമാണത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. സാന്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്കു നീട്ടുന്നതിനു പദ്ധതിയുണ്ടെന്നു ചൈന, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ചൈന വ്യക്തമാക്കിയിരുന്നു.
വഞ്ചനയും കാപട്യവും മാത്രമാണു പാക്കിസ്ഥാന്റെ കൈയിലുള്ളതെന്നും ഭീകരവിരുദ്ധ പ്രവർത്തനത്തിനുള്ള അമേരിക്കൻ സാന്പത്തിക സഹായം 15 വർഷമായി സ്വീകരിച്ച്, ഭീകരവാദത്തെ പ്രോത്സാഹിപ്പി ക്കുകയാണെന്നും പുതുവർഷത്തിലെ ആദ്യ ട്വീറ്റിൽ ട്രംപ് പറഞ്ഞിരുന്നു.
ഭീകരവാദത്തിനെതിരേ പോരാടുന്നതിൽ പാക്കിസ്ഥാൻ ത്യാഗങ്ങൾ സഹിച്ച് കഠിന പ്രയത്നങ്ങൾ നടത്തുന്നുണ്ട്. ആഗോളതലത്തിലുള്ള ഭീകരവിരുദ്ധപ്രവർത്തനങ്ങളിൽ വിലമതിക്കാനാവാത്ത സംഭാവനകളാണ് നല്കുന്നത്. ഇക്കാര്യം അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്ന് ട്രംപിന്റെ പരാമർശത്തെ വിമർശിച്ചുകൊണ്ട് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ജെഗ് ഷുഗാംഗ് പറഞ്ഞു.
മേഖലയിലെ സമാധാനാന്തരീക്ഷം നിലനിർത്തി ഭീകരവിരുദ്ധപ്രവർത്തനങ്ങൾ ഉൾപ്പെടെ അന്താരാഷ്ട്ര സഹകരണത്തിൽ പാക്കിസ്ഥാൻ ഇടപെടുന്നതിൽ ചൈനയ്ക്കു സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേഷ്യൻ മേഖലയിൽ ചൈനയുടെ പ്രധാന സഖ്യരാജ്യമാണ് പാക്കിസ്ഥാൻ. ചൈന-പാക് സാന്പത്തിക ഇടനാഴിയിൽ 5000 കോടി ഡോളറിന്റെ നിക്ഷേപമാണു ചൈന നടത്തുന്നത്.
പാക് അധിനിവേശ കാഷ്മീരിലൂടെ കടന്നു പോകുന്ന സാന്പത്തിക ഇടനാഴി നിർമാണത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. സാന്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്കു നീട്ടുന്നതിനു പദ്ധതിയുണ്ടെന്നു ചൈന, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ചൈന വ്യക്തമാക്കിയിരുന്നു.