സീയൂൾ: സിയൂളിൽ അടുത്തമാസം നടത്തുന്ന വിന്റർ ഒളിന്പിക്സിൽ ഉത്തരകൊറിയയെ പങ്കെടുപ്പിക്കുന്നതു സംബന്ധിച്ചു ചർച്ചയ്ക്കു തയാറാണെന്ന് ദക്ഷിണകൊറിയൻ മന്ത്രി ചോ മ്യോംഗ്. ഇരു കൊറിയകൾക്കും ഇടയിലുള്ള അതിർത്തിഗ്രാമമായ പാൻമുൻജോമിൽ ഈ മാസം ഒന്പതിനു ചർച്ച നടത്താമെന്ന് പത്രസമ്മേളനത്തിൽ ചോ പറഞ്ഞു. ഉത്തരകൊറിയയുടെ മറുപടി കിട്ടിയിട്ടില്ല. ചർച്ച യാഥാർഥ്യമായാൽ ഇരുകൊറിയകളും തമ്മിൽ രണ്ടുവർഷത്തിനുള്ളിൽ ആദ്യത്തെ ഉന്നതതല സംഭാഷണത്തിനു വേദിയൊരുങ്ങും.
ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ പുതുവത്സര ടിവി സന്ദേശത്തിൽ ദക്ഷിണകൊറിയയ്ക്കു സൗഹൃദഹസ്തം നീട്ടിയിരുന്നു. സീയൂളിൽ നടക്കുന്ന വിന്റർ ഒളിന്പിക്സിൽ പങ്കെടുക്കാൻ താത്പര്യമുണ്ടെന്നും ഇരുകൊറിയകളും ചർച്ച നടത്തണമെന്നും പറഞ്ഞ കിം അമേരിക്കയ്ക്കെതിരേ ആഞ്ഞടിക്കുകയും ചെയ്തു.
അമേരിക്ക മുഴുവൻ തങ്ങളുടെ മിസൈൽപരിധിയിലാണെന്നു ചൂണ്ടിക്കാട്ടിയ കിം ആണവാക്രമണത്തിന് ഉത്തരവിടാൻ വേണ്ട ആണവബട്ടൻ എപ്പോഴും കൈയെത്തുംദൂരത്തുണ്ടെന്ന മുന്നറിയിപ്പും നൽകി. ആണവശക്തിയായി മാറിയ തങ്ങളോടു യുദ്ധത്തിന് അമേരിക്ക മുതിരില്ലെന്നും കിം വീന്പിളക്കി.
കിമ്മിന്റെ ടിവി പ്രസംഗത്തിനു പിറ്റേന്നുതന്നെ അനുകൂല പ്രതികരണവുമായി ഏകീകരണ വകുപ്പ് കൈകാര്യം ചെയ്യുന്ന ദക്ഷിണകൊറിയൻ മന്ത്രി ചോ മ്യോംഗ് രംഗത്തെത്തുകയായിരുന്നു. ഇതേസമയം, ഇരു കൊറിയകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടണമെങ്കിൽ ആണവപ്രശ്നവും ചർച്ചാവിഷയമാകണമെന്നു ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ദക്ഷിണകൊറിയയും അമേരിക്കയും തമ്മിലുള്ള സഖ്യത്തിൽ വിള്ളൽ വീഴ്ത്താനാണ് ടിവി പ്രസംഗത്തിൽ കിം അമേരിക്കയ്ക്കു താക്കീതു നൽകുകയും ദക്ഷിണകൊറിയയോടു മൃദുസമീപനം സ്വീകരിക്കുകയും ചെയ്തതെന്നു വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടി.
ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ പുതുവത്സര ടിവി സന്ദേശത്തിൽ ദക്ഷിണകൊറിയയ്ക്കു സൗഹൃദഹസ്തം നീട്ടിയിരുന്നു. സീയൂളിൽ നടക്കുന്ന വിന്റർ ഒളിന്പിക്സിൽ പങ്കെടുക്കാൻ താത്പര്യമുണ്ടെന്നും ഇരുകൊറിയകളും ചർച്ച നടത്തണമെന്നും പറഞ്ഞ കിം അമേരിക്കയ്ക്കെതിരേ ആഞ്ഞടിക്കുകയും ചെയ്തു.
അമേരിക്ക മുഴുവൻ തങ്ങളുടെ മിസൈൽപരിധിയിലാണെന്നു ചൂണ്ടിക്കാട്ടിയ കിം ആണവാക്രമണത്തിന് ഉത്തരവിടാൻ വേണ്ട ആണവബട്ടൻ എപ്പോഴും കൈയെത്തുംദൂരത്തുണ്ടെന്ന മുന്നറിയിപ്പും നൽകി. ആണവശക്തിയായി മാറിയ തങ്ങളോടു യുദ്ധത്തിന് അമേരിക്ക മുതിരില്ലെന്നും കിം വീന്പിളക്കി.
കിമ്മിന്റെ ടിവി പ്രസംഗത്തിനു പിറ്റേന്നുതന്നെ അനുകൂല പ്രതികരണവുമായി ഏകീകരണ വകുപ്പ് കൈകാര്യം ചെയ്യുന്ന ദക്ഷിണകൊറിയൻ മന്ത്രി ചോ മ്യോംഗ് രംഗത്തെത്തുകയായിരുന്നു. ഇതേസമയം, ഇരു കൊറിയകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടണമെങ്കിൽ ആണവപ്രശ്നവും ചർച്ചാവിഷയമാകണമെന്നു ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ദക്ഷിണകൊറിയയും അമേരിക്കയും തമ്മിലുള്ള സഖ്യത്തിൽ വിള്ളൽ വീഴ്ത്താനാണ് ടിവി പ്രസംഗത്തിൽ കിം അമേരിക്കയ്ക്കു താക്കീതു നൽകുകയും ദക്ഷിണകൊറിയയോടു മൃദുസമീപനം സ്വീകരിക്കുകയും ചെയ്തതെന്നു വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടി.