ജറുസലം: ജറുസലമിനെ വിഭജിക്കുന്നത് മിക്കവാറും അസാധ്യമാക്കുന്ന തരത്തിലുള്ള നിയമഭേദഗതി ഇസ്രേലി പാർലമെന്റ് പാസാക്കി. ജറുസലമിന്റെ ഏതെങ്കിലും ഭാഗം പലസ്തീൻകാർക്കു വിട്ടുകൊടുക്കണമെങ്കിൽ 120 അംഗ നെസറ്റിലെ(പാർലമെന്റ്) 80 പേരുടെ പിന്തുണ വേണമെന്ന ഭേദഗതിയാണു പാസാക്കിയത്. ഭേദഗതിക്ക് അനുകൂലമായി 64 പേരും എതിർത്ത് 52 പേരും വോട്ടു ചെയ്തു.
കിഴക്കൻ ജറുസലം തങ്ങളുടെ ഭാവി രാജ്യത്തിന്റെ തലസ്ഥാനമായാണ് പലസ്തീൻകാർ കാണുന്നത്. ഇനി കിഴക്കൻ ജറുസലം ജറുസലമിൽനിന്നു വേർപെടുത്തണമെങ്കിൽ പാർലമെന്റിലെ 80 പേരുടെ പിന്തുണ വേണം. ദ്വിരാഷ്ട്ര രൂപീകരണത്തിലൂടെ പശ്ചിമേഷ്യൻ പ്രതിസന്ധിക്കു പരിഹാരം കാണാനുള്ള പദ്ധതിക്കു തുരങ്കം വയ്ക്കുന്ന നടപടിയാണിതെന്ന് പലസ്തീൻ നേതൃത്വം അഭിപ്രായപ്പെട്ടു.
ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിക്കുകയും യുഎസ് എംബസി ടെൽഅവീവിൽനിന്നു ജറുസലമിലേക്കു മാറ്റാൻ തീരുമാനിക്കുകയും ചെയ്ത യുഎസ് പ്രസിഡന്റ് ട്രംപിന്റെ നടപടി പശ്ചിമേഷ്യയിൽ വൻ പ്രക്ഷോഭത്തിനിടയാക്കിയ അവസരത്തിൽ തന്നെയാണ് ഇസ്രയേൽ നിയമഭേദഗതിയുമായി രംഗത്തെത്തിയത്.
കിഴക്കൻ ജറുസലം തങ്ങളുടെ ഭാവി രാജ്യത്തിന്റെ തലസ്ഥാനമായാണ് പലസ്തീൻകാർ കാണുന്നത്. ഇനി കിഴക്കൻ ജറുസലം ജറുസലമിൽനിന്നു വേർപെടുത്തണമെങ്കിൽ പാർലമെന്റിലെ 80 പേരുടെ പിന്തുണ വേണം. ദ്വിരാഷ്ട്ര രൂപീകരണത്തിലൂടെ പശ്ചിമേഷ്യൻ പ്രതിസന്ധിക്കു പരിഹാരം കാണാനുള്ള പദ്ധതിക്കു തുരങ്കം വയ്ക്കുന്ന നടപടിയാണിതെന്ന് പലസ്തീൻ നേതൃത്വം അഭിപ്രായപ്പെട്ടു.
ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിക്കുകയും യുഎസ് എംബസി ടെൽഅവീവിൽനിന്നു ജറുസലമിലേക്കു മാറ്റാൻ തീരുമാനിക്കുകയും ചെയ്ത യുഎസ് പ്രസിഡന്റ് ട്രംപിന്റെ നടപടി പശ്ചിമേഷ്യയിൽ വൻ പ്രക്ഷോഭത്തിനിടയാക്കിയ അവസരത്തിൽ തന്നെയാണ് ഇസ്രയേൽ നിയമഭേദഗതിയുമായി രംഗത്തെത്തിയത്.