ധാക്ക: ബസിനു തീവച്ച് എട്ടുപേരെ കൊലപ്പെടുത്തിയെന്ന കേസിൽ ബംഗ്ളാദേശിലെ മുൻ പ്രധാനമന്ത്രിയും പ്രതിപക്ഷ ബിഎൻപി നേതാവുമായ ബീഗം ഖാലിദ സിയയ്ക്കും 54 പേർക്കും കോടതി അറസ്റ്റ് വാറന്റ് അയച്ചു. രണ്ടുവർഷം മുന്പ് സർക്കാരിനെതിരേ ബിഎൻപി ആഹ്വാനം ചെയ്ത ഗതാഗത ഉപരോധവേളയിലാണ് ബസിനു നേർക്ക് ആക്രമണം ഉണ്ടായത്. നോട്ടീസയച്ചിട്ടും ഹാജരാവാത്തതിനാലാണ് ഖാലിദ ഉൾപ്പെടെയുള്ളവർക്ക് അറസ്റ്റ് വാറന്റ് അയയ്ക്കാൻ കോമില്ല ജില്ലാ കോടതി മജിസ്ട്രേറ്റ് ജോയ്നാബ് ബീഗം ഉത്തരവിട്ടത്.