ബെയ്ജിംഗ്: ചൈന വികസിപ്പിച്ച ഹൈപ്പർസോണിക് (ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗം) ബാലിസ്റ്റിക് മിസൈൽ അമേരിക്കയ്ക്കു മാത്രമല്ല, ഇന്ത്യക്കും ജപ്പാനും ഭീഷണിയാകുമെന്ന് ചൈനയിലെ സൗത്ത് ചൈനാ മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഡിഎഫ്-17 എന്നു പേരുള്ള മിസൈലിന്റെ രണ്ടു പരീക്ഷണങ്ങൾ നവംബറിൽ രണ്ടു വട്ടം നടത്തി വിജയിച്ചിരുന്നു. 2020ൽ പ്രവർത്തനസജ്ജമാകുമെന്നു കരുതുന്നതായി അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ജാപ്പനീസ് മാധ്യമം മുന്പു റിപ്പോർട്ട് ചെയ്തിരുന്നു.
പരന്പരാഗത ബാലിസ്റ്റിക് മിസൈലുകളേക്കാൾ മുന്തിയയിനം ആയുധമാണിത്. അതിവേഗത്തിൽ സഞ്ചരിക്കുന്ന ഇതിനെ മിസൈൽ പ്രതിരോധം ഉപയോഗിച്ചു തകർക്കാൻ പാടാണ്. ഹൈപ്പർ സോണിക് ഗ്ലൈഡ് വാഹനങ്ങൾ എന്നാണ് ഇത്തരം മിസൈലുകൾ അറിയപ്പെടുന്നത്.
പരന്പരാഗത ബാലിസ്റ്റിക് മിസൈലുകളേക്കാൾ മുന്തിയയിനം ആയുധമാണിത്. അതിവേഗത്തിൽ സഞ്ചരിക്കുന്ന ഇതിനെ മിസൈൽ പ്രതിരോധം ഉപയോഗിച്ചു തകർക്കാൻ പാടാണ്. ഹൈപ്പർ സോണിക് ഗ്ലൈഡ് വാഹനങ്ങൾ എന്നാണ് ഇത്തരം മിസൈലുകൾ അറിയപ്പെടുന്നത്.