ഹൈദരാബാദ്: കാർഷിക ആവശ്യങ്ങൾക്കായി ഇരുപത്തിനാലു മണിക്കൂറും സൗജന്യ വൈദ്യുതി നല്കുമെന്നു പുതുവർഷാരംഭത്തിൽ തെലുങ്കാന സർക്കാരിന്റെ പ്രഖ്യാപനം. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവാണ് ഇക്കാര്യം അറിയിച്ചത്. വൈദ്യുതമേഖലയിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ സംസ്ഥാനം കൈവരിച്ചിരിക്കുന്ന ഉജ്വല മുന്നേറ്റത്തെ മറ്റു സംസ്ഥാനങ്ങൾ അദ്ഭുതത്തോടെയാണു നോക്കുന്നതെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു.