ഷില്ലോംഗ്: മേഘാലയയിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എ.എൽ. ഹെക്ക് ഇന്നു ബിജെപിയിൽ ചേരും. മൂന്ന് എംഎൽഎമാരും ഹെക്കിനൊപ്പം ബിജെപിയിലേക്കു ചേക്കേറും. ഷില്ലോംഗിലെ ഗോൾഫ് ലിങ്ക്സ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിലാണു ഹെക്കും കൂട്ടരും ബിജെപി അംഗത്വം സ്വീകരിക്കുക. മേഘാലയയുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം, ബിജെപി ജനറൽ സെക്രട്ടറി രാം മാധവ് തുടങ്ങിയവർ പങ്കെടുക്കും.
എ.എൽ. ഹെക്ക് നേരത്തേ ബിജെപിയിൽനിന്നു കോൺഗ്രസിലെത്തിയയാളാണ്. 1998, 2003, 2008 തെരഞ്ഞെടുപ്പുകളിൽ ബിജെപി ടിക്കറ്റിൽ വിജയിച്ച ഹെക്ക് 2009ലാണു കോൺഗ്രസിലെത്തിയത്. എൻസിപി എംഎൽഎ സൻബോർ ഷുല്ലൈ, സ്വതന്ത്ര എംഎൽഎമാരായ ജസ്റ്റിൻ ഡിഖർ, റോബിനസ് സിംഗ്കോൺ എന്നിവരാണ് ഇന്നു ബിജെപിയിൽ ചേരുന്ന എംഎൽഎമാർ. കഴിഞ്ഞയാഴ്ച നിയമസഭാംഗത്വം രാജിവച്ച അഞ്ചു കോൺഗ്രസ് എംഎൽഎമാരും മൂന്നു സ്വതന്ത്ര എംഎൽഎമാരും വ്യാഴാഴ്ച എൻഡിഎ ഘടകകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടിയിൽ ചേരുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
എ.എൽ. ഹെക്ക് നേരത്തേ ബിജെപിയിൽനിന്നു കോൺഗ്രസിലെത്തിയയാളാണ്. 1998, 2003, 2008 തെരഞ്ഞെടുപ്പുകളിൽ ബിജെപി ടിക്കറ്റിൽ വിജയിച്ച ഹെക്ക് 2009ലാണു കോൺഗ്രസിലെത്തിയത്. എൻസിപി എംഎൽഎ സൻബോർ ഷുല്ലൈ, സ്വതന്ത്ര എംഎൽഎമാരായ ജസ്റ്റിൻ ഡിഖർ, റോബിനസ് സിംഗ്കോൺ എന്നിവരാണ് ഇന്നു ബിജെപിയിൽ ചേരുന്ന എംഎൽഎമാർ. കഴിഞ്ഞയാഴ്ച നിയമസഭാംഗത്വം രാജിവച്ച അഞ്ചു കോൺഗ്രസ് എംഎൽഎമാരും മൂന്നു സ്വതന്ത്ര എംഎൽഎമാരും വ്യാഴാഴ്ച എൻഡിഎ ഘടകകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടിയിൽ ചേരുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.