+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശാസ്ത്രീയ വർത്തമാനങ്ങൾ പ്രാദേശിക ഭാഷകളിലാക്കണമെന്നു മോദി

ന്യൂഡൽഹി: യുവാക്കൾക്കിടയിൽ ശാസ്ത്ര താത്പര്യം വർധിക്കാൻ ശാസ്ത്രീയമായ ആശയവിനിമയങ്ങൾക്കു പ്രാദേശിക ഭാഷകൾ ഉപയോഗിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ശാസ്ത്രീയ വർത്തമാനങ്ങൾ പ്രാദേശിക ഭാഷകളിലാക്കണമെന്നു മോദി
ന്യൂഡൽഹി: യുവാക്കൾക്കിടയിൽ ശാസ്ത്ര താത്പര്യം വർധിക്കാൻ ശാസ്ത്രീയമായ ആശയവിനിമയങ്ങൾക്കു പ്രാദേശിക ഭാഷകൾ ഉപയോഗിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവജനങ്ങൾക്കിടയിൽ ശാസ്ത്രത്തോട് സ്നേഹമുണ്ടാക്കുന്നതിനു പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നത് വലിയ ഒരു മാർഗമാണ്. ഇതിന് ഭാഷ ഒരു തടസമാകരുതെന്നും എളുപ്പമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞനായിരുന്ന സത്യേന്ദ്ര നാഥ് ബോസിന്‍റെ 125-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വീഡിയോ കോണ്‍ഫറൻസ് മുഖേന അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തെ പ്രാദേശിക ഭാഷകളിൽ പഠിപ്പിച്ച പോരാളിയായിരുന്നു സത്യേന്ദ്ര ബോസെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ യുവജനങ്ങൾക്കു ശാസ്ത്രമേഖലയോടു സ്നേഹമുണ്ടാവാനും അവ ഗ്രാഹ്യമാക്കാനും പ്രാദേശിക ഭാഷകളിൽ ശാസ്ത്ര വിഷയങ്ങൾ പഠിപ്പിക്കേണ്ടതു പ്രധാനമാണ്. ശാസ്ത്ര പഠനത്തിനു ഭാഷ പ്രതിബന്ധമാകരുതെന്നും മോദി പറഞ്ഞു.

പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ സഹായിക്കുന്നതിനു ശാസ്ത്രജ്ഞർ അവരുടെ അടിസ്ഥാന അറിവുകൾ ഉപയോഗപ്പെടുത്തണം. കണ്ടുപിടിത്തങ്ങളുടെയും ഗവേഷണങ്ങളുടെയും അന്തിമഫലങ്ങൾ ദരിദ്ര ജനങ്ങളുടെ ജീവിതത്തിന് ഗുണകരമായി സ്വാധീനിക്കേണ്ട ത് ഏറെ പ്രധാനമാണ്.
1894 ജനുവരി ഒന്നിന് ജനിച്ച സത്യേന്ദ്ര ബോസ് 1920കളുടെ തുടക്കത്തിൽ കണികാതന്ത്രത്തിൽ (ക്വാണ്ടം മെക്കാനിക്സ്) നടത്തിയ പ്രവർത്തനങ്ങളിൽ പ്രസിദ്ധനായിരുന്നു.