ടെഹ്റാൻ: സർക്കാർവിരുദ്ധ പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്കു കടന്നതിനിടെ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. വിലക്കയറ്റത്തിന് എതിരേ വ്യാഴാഴ്ച ഇറാനിലെ മഷ്ദാദിൽ ആരംഭിച്ച പ്രതിഷേധം ടെഹ്റാൻ ഉൾപ്പെടെ വിവിധ നഗരങ്ങളിലേക്കു കത്തിപ്പടരുകയായിരുന്നു.
2009നുശേഷം ഇറാനിൽ അരങ്ങേറുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്. ഇതിനിടെ സർക്കാർ അനുകൂലികളും പ്രകടനങ്ങൾ നടത്തിയതോടെ ഇറാൻ സംഘർഷഭരിതമായി. ന്യായമായ സമരത്തിനു ജനങ്ങൾക്ക് അവകാശമുണ്ടന്നു നേരത്തെ പറഞ്ഞ ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി ഇന്നലെ സ്വരം കടുപ്പിച്ചു. ഒരുതരത്തിലുള്ള അക്രമവും അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി.
ഞായറാഴ്ച ഏറ്റുമുട്ടലുകളിൽ പത്തു പേർ കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് ടിവി അറിയിച്ചു. നേരത്തെ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച കൊല്ലപ്പെട്ടവരിൽ ആറു പേർ ഹംദൻ പ്രവിശ്യക്കാരും മൂന്നു പേർ ഇസ്ഫഹാൻ പ്രവിശ്യക്കാരുമാണ്. ഇസ്ഹയിലും ഒരാൾ കൊല്ലപ്പെട്ടു. ഇതിനകം 400ൽ അധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിനിടെ, ഇറാനിൽ മാറ്റത്തിനു സമയമായെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. നാളുകളായി ഇറാനിലെ മഹത്തായ ജനത അടിച്ചമർത്തപ്പെടുന്നു- ട്രംപ് ട്വീറ്റ് ചെയ്തു.
ഇറാനെതിരേയുള്ള ഉപരോധം മയപ്പെടുത്തുന്നതിനു വ്യവസ്ഥ ചെയ്ത് ഒബാമ ഭരണകൂടം ഒപ്പുവച്ച ആണവക്കരാറിനോടുള്ള എതിർപ്പ് ട്രംപ് ആവർത്തിച്ചു. ജനകീയ സമരത്തിന്റെ പശ്ചാത്തലത്തിൽ ഇന്റർനെറ്റിനു നിയന്ത്രണം ഏർപ്പെടുത്തിയ ഇറാൻ ഭരണകൂടത്തെ കഴിഞ്ഞദിവസം ട്രംപ് അപലപിക്കുകയുണ്ടായി. ഇറാനിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടോ എന്ന് യുഎസ് സശ്രദ്ധം വീക്ഷിക്കുകയാണെന്നും ട്രംപ് പറഞ്ഞു.ഇസ്രയേലും സൗദിയും അമേരിക്കയും ചേർന്നാണ് ഇറാനിൽ കുഴപ്പം കുത്തിപ്പൊക്കുന്നതെന്ന് ഇറാൻ അധികൃതർ ആരോപിച്ചു.
2009നുശേഷം ഇറാനിൽ അരങ്ങേറുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്. ഇതിനിടെ സർക്കാർ അനുകൂലികളും പ്രകടനങ്ങൾ നടത്തിയതോടെ ഇറാൻ സംഘർഷഭരിതമായി. ന്യായമായ സമരത്തിനു ജനങ്ങൾക്ക് അവകാശമുണ്ടന്നു നേരത്തെ പറഞ്ഞ ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി ഇന്നലെ സ്വരം കടുപ്പിച്ചു. ഒരുതരത്തിലുള്ള അക്രമവും അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി.
ഞായറാഴ്ച ഏറ്റുമുട്ടലുകളിൽ പത്തു പേർ കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് ടിവി അറിയിച്ചു. നേരത്തെ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച കൊല്ലപ്പെട്ടവരിൽ ആറു പേർ ഹംദൻ പ്രവിശ്യക്കാരും മൂന്നു പേർ ഇസ്ഫഹാൻ പ്രവിശ്യക്കാരുമാണ്. ഇസ്ഹയിലും ഒരാൾ കൊല്ലപ്പെട്ടു. ഇതിനകം 400ൽ അധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിനിടെ, ഇറാനിൽ മാറ്റത്തിനു സമയമായെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. നാളുകളായി ഇറാനിലെ മഹത്തായ ജനത അടിച്ചമർത്തപ്പെടുന്നു- ട്രംപ് ട്വീറ്റ് ചെയ്തു.
ഇറാനെതിരേയുള്ള ഉപരോധം മയപ്പെടുത്തുന്നതിനു വ്യവസ്ഥ ചെയ്ത് ഒബാമ ഭരണകൂടം ഒപ്പുവച്ച ആണവക്കരാറിനോടുള്ള എതിർപ്പ് ട്രംപ് ആവർത്തിച്ചു. ജനകീയ സമരത്തിന്റെ പശ്ചാത്തലത്തിൽ ഇന്റർനെറ്റിനു നിയന്ത്രണം ഏർപ്പെടുത്തിയ ഇറാൻ ഭരണകൂടത്തെ കഴിഞ്ഞദിവസം ട്രംപ് അപലപിക്കുകയുണ്ടായി. ഇറാനിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടോ എന്ന് യുഎസ് സശ്രദ്ധം വീക്ഷിക്കുകയാണെന്നും ട്രംപ് പറഞ്ഞു.ഇസ്രയേലും സൗദിയും അമേരിക്കയും ചേർന്നാണ് ഇറാനിൽ കുഴപ്പം കുത്തിപ്പൊക്കുന്നതെന്ന് ഇറാൻ അധികൃതർ ആരോപിച്ചു.